Showing posts with label എന്‍റെ ആത്മ നൊമ്പരങ്ങള്‍. Show all posts
Showing posts with label എന്‍റെ ആത്മ നൊമ്പരങ്ങള്‍. Show all posts

Sunday, 12 August 2012


എന്‍റെ 
ദുരാഗ്രഹ
ആശങ്കകള്‍ 



                  വയസ്സ് മുപ്പത്തി അഞ്ചു ആയി. ഇനി അഞ്ചു കൊല്ലം കഴിഞ്ഞാല്‍ യൂത്ത് കമ്മിറ്റിയില്‍ മെമ്പര്‍ ഷിപ്‌ കിട്ടില്ല. എല്ലാം എത്ര പെട്ടെന്ന്. കുറച്ചു നാള്‍ കൂടി ചെറുപ്പകാരന്‍ എന്ന പേരുണ്ടാകും. അത് കഴിഞ്ഞാല്‍ എല്ലാം പെട്ടെന്നാകും . മധ്യ വയസ്സന്‍ ,വയസ്സന്‍ കിളവന്‍ ,പിന്നെ മരണം ...ഹോ ആലോചിക്കാന്‍ തന്നെ വയ്യ .


         കഴിഞ്ഞു പോയ കുട്ടികാലം എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
കോട്ടി [ഗോലി]കളിയും ,മണ്ണ് കൊണ്ട്  ചോറും കറിയും വെച്ചും, ആത്ത മരത്തില്‍  ഊഞ്ഞാല്‍ ആടിയും,മഴയില്‍ കുളിച്ചു നടന്നതും ,പുഴയിലെ മുട്ടോളം വെള്ളം ഉള്ള ഭാഗത്ത്‌ നീന്തി പഠിച്ചതും ,തോര്‍ത്ത്‌ കൊണ്ട് പരല്‍ മീന്‍ പിടിച്ചതും ,കാണുന്ന മാവിനൊക്കെ എറിഞ്ഞതും ,എന്നിട്ട് കേട്ട തെറികളും അങ്ങിനെ എഴുതിയാല്‍ തീരാത്തത്ര എന്തെല്ലാം. ഓര്‍കുമ്പോള്‍ തന്നെ ഒരു പുലര്‍ കാല കുളിര്.

പാല് അയിസും,അരുള്‍ ജോതി മുട്ടായിയും ,പുളി അച്ചാറും ,നാരങ്ങ മുട്ടായിയുടെയും രുചി വായില്‍ നിന്നു മാറിയിട്ടില്ല .അപ്പോഴേക്കും വാര്‍ദ്ധക്യവും മരണവും .എന്തൊരു കഥ .

                       പിന്നെ വിദ്യാഭ്യാസ കാലം .ഇതൊക്കെ എന്നാ ഉണ്ടായതു ഈ സ്കൂളും  കോളേജും ഒക്കെ ഉണ്ടാകുന്നതിനു മുന്പ് ഇവിടെ ആളുകള്‍ ജീവിച്ചില്ലേ .സാംസ്കാരികമായി ചിന്തിക്കുക ,പ്രവര്‍ത്തിക്കുക ,ജീവിക്കുക ഇതൊക്കെയല്ലേ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് .ഇത് വിദ്യാഭ്യാസം ഇല്ലെങ്കിലും നടക്കും.നേടിയവര്‍ കൂടിയപ്പോഴാണ് നാടിന്‍റെ സ്വസ്ഥത കൂടുതല്‍നശിച്ചത് .അതൊക്കെ കരുതി ഒരു പത്തു വരെ .
കോളേജില്‍ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പത്തില്‍ തോറ്റത് കൊണ്ട് അത് നടന്നില്ല .

                          പിന്നെ കരുതി ഭാവിയില്‍ ഒരു അംബാനി ആകണം എന്ന് .അങ്ങിനെ പലതും ചെയ്തു നോക്കി.ഒന്നും നടന്നില്ല ചെയ്യാത്ത പണികളില്ല . ഇപ്പറത്തു അംബാനിയുടെ അക്കൌണ്ടില്‍ പൂജ്യം കൂടി കൂടി വന്നു എന്‍റെ ബാങ്ക് അക്കൌണ്ടില്‍ പൂജ്യങ്ങളുടെ എണ്ണം കുറഞ്ഞു അക്കൌന്റ്  അവസാനം കട്ടായിപോയി.

                        ഇടക്ക് കുറച്ചു കാലം .ആധിപിടിച്ച കുറെ നാളുകള്‍ .പ്രാരാബ്ധങ്ങളുടെ കൂട്ടയോട്ടം .എന്നിട്ടോ എന്തെങ്കിലും നേടിയോ? അതുമില്ല  എനികുമില്ല ..വീട്ടുകാര്‍കുമില്ല,നാട്ടുകാര്‍കുമില്ല എന്ന അവസ്ഥയായി.

                               പ്രവാസി യായപ്പോള്‍ ആദ്യം കിട്ടിയത് ഷുഗറും പ്രഷറും ,..പ്രവാസികള്‍ക്ക് ഇക്കാമ പോലെയാണ് ഷുഗറും പ്രഷറും .ഇത് ഇല്ലാത്തവന്‍ പ്രവാസിയല്ല .എനിക്ക് ഇക്കാമ കിട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റു രണ്ടു കാര്‍ഡും കിട്ടി .പേപ്പര്‍ ഓക്കേ റെഡിആണ്‌ .
നാട്ടിലായിരുന്നപ്പോള്‍ ഒരു പ്രഷറും ഷുഗറും ഇല്ലായിരുന്നു .അല്ല എങ്ങിനെ ഉണ്ടാകും .ചെണ്ടക്ക് കോല് വെക്കുന്നടിത് എല്ലാം ഓടുകയല്ലേ !എല്ലാ ഗാനമേളക്കും,അയ്യപ്പന്‍ വിളക്കിനും ,നാലാള് കൂടുന്നിടത്ത് എല്ലാംഎത്തേണ്ട . അപ്പൊ ഇതൊക്കെ ആരു നോക്കുന്നു .നാട്ടില്‍ ആയിരുന്നപ്പോള്‍ പ്രായ മുള്ളവര്‍ പോലും ഷുഗര്‍ ,പ്രഷര്എന്ന് പറഞ്ഞാല്‍ പുച്ഛമായിരുന്നു .


               ഈയിടെയായി ഇടക്കിടെ  ചെസ്റ്റിനു ഒരു ചെറിയ പുകച്ചിലും വേദനയും .ഇടതു ഭാഗത്താണ് കൂടുതലും പുകച്ചില്‍ .ഇടതു വശത്തായത് കൊണ്ട് കുറച്ചു ഭയം കൂടി.

                 ഹൃദയം ആ ഭാഗത്താണ് എന്ന് തോന്നുന്നു .തട്ടി പോയാലോ എന്നൊരു ഭയം വല്ലാതെ കൂടി .ഗ്യാസ് ആയിരിക്കും എന്ന് കരുതി സമാദാനിക്കാന്‍ നോക്കി .അപ്പൊ കൂട്ടുകാര്‍ പറഞ്ഞു ഡോക്ടറെ  ഒന്ന് കാണിക്കാന്‍ .എന്തെങ്കിലും പറ്റിയാല്‍ ആരും ഉണ്ടാവില്ല. അന്യ നാട്ടിലാണ് എന്നൊക്കെ .എന്നാല്‍ ഒന്ന് കാണിക്കാം എന്ന് ഞാനും കരുതി .
            അടുത്തുള്ള ഹോസ്പിറ്റലില്‍ ഒരു ബംഗാളി ഡോക്ടറെ കാണിച്ചു .കമ്പനി ബില്ലായത് കൊണ്ട് ഒരു വിധം എല്ലാം ചെക്ക്‌ ചെയ്തു .ദാ ,,,കിടക്കുന്നു പുതിയ ഒരു സൂക്കേട്‌ കൂടി .
കൊളസ്ട്രോള്‍ .ബാഡ് കൊളസ്ട്രോള്‍ കൂടുതലും നല്ല കൊളസ്ട്രോള്‍ കുറവും .അത് പിന്നെ ആവിശ്യ മില്ലാത്തത് എന്റെടുത്ത്‌ അല്പം കൂടുതലാണ് .അപ്പൊ കൊളസ്ട്രോള്‍ ആയിട്ടു  കുറയില്ലല്ലോ.
ഒരു കൂട് നിറച്ചു മരുന്നും ചീട്ടും ആയിട്ടു റൂമിലേക്ക്‌ മടങ്ങി .മരിച്ചു പോകുമോ എന്നചിന്തയില്‍ ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി .ഈ മണല്‍ കാട്ടില്‍ നിന്നു മരിച്ചാല്‍ [പടച്ചോനെ കാത്തോളനെ]എന്തായിരിക്കും സ്ഥിതി മറവു ചെയ്യുന്നിടത്ത് ഒരില തണല്‍ ഇല്ല.പരിചയം ഉള്ള ആരും ഉണ്ടാവുകയും ഇല്ല  .അല്ല മരിച്ചാല്‍ പിന്നെ എന്തു തണല്‍ ,എന്തു പരിചയം .
               പിന്നെ ഭക്ഷണം കുറച്ചു ,കമ്പനിയിലെ സെക്കുര്യട്ടി സുടാനിയെയും കൂട്ടി ഓട്ടം തുടങ്ങി  .ഒക്കെ ഒരു മാസം പിന്നെ പഴയ പടി .ഇപ്പോ ഈ നല്ല പ്രായത്തില്‍ എല്ലാം ആയി.സന്തോഷമായി .
നാട്ടില്‍ ചെന്നിട്ടുള്ള ചുറ്റി കറങ്ങള്‍ ഓര്‍ത്തിട്ടു ഒരു സമാതാനവുമില്ല.കഴിഞ്ഞു പോയത് ഓര്‍ത്തു തിരിഞ്ഞും മറിഞ്ഞും കിടക്കും .ഇവിടെയാണെങ്കില്‍ പണി കഴിഞ്ഞാല്‍ റൂം .ഒരു പെണ്ണിനെ നല്ല വണ്ണം കണ്ടിട്ട് വര്‍ഷം മൂന്നായി .കറുത്ത പര്‍ദയിട്ട മൂടി പുതച്ചുള്ള പോക്ക് കാണുമ്പൊള്‍ തന്നെ കലിയാണ്.ഇനി നോക്കി പോയാലോ തല പോകുന്ന കേസും .

               ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ തല മുടി നരക്കാന്‍ തുടങ്ങി .ഇപ്പോ താടിയും മൂനാലെണ്ണം നരച്ചു അതും കൂടി യായപ്പോള്‍ ആകെ തളര്‍ന്നു .കണ്ണാടി നോക്കാനൊന്നും പഴയ താല്പര്യം ഇല്ല .നാട്ടില്‍ ചെന്നിട്ടു വായി നോക്കി നടക്കണം എന്ന് വിചാരിച്ചതായിരുന്നു. താടിയും മുടിയും നരച്ചവനെ ഏത് പെണ്ണാണ്‌ നോക്കുക [ഇത് എന്‍റെ പെണ്ണ്പിള്ള വായിക്കില്ല എന്ന് കരുതുന്നു .കുടുംബ കലഹം ]

                    നാസയിലേക്ക് ഒരു കത്തെഴുതണം .നിങ്ങള് ചൊവ്വയിലും ബുധനിലും തപ്പി നടക്കാതെ നാട്ടില്‍ വന്നു വയസ്സകാണ്ടിരിക്കാനും ആയുസ്സ് നീട്ടി കിട്ടാനും ഉള്ള മരുന്ന് കണ്ടു പിടിച്ചിരുന്നെങ്കില്‍ .ഉള്ളതെല്ലാം വിറ്റു പെറുക്കി യെങ്കിലും വാങ്ങി കഴിക്കാമായിരുന്നു  .ജീവിക്കാനുള്ള കൊതി കൊണ്ടല്ല മരിക്കാനുള്ള ഭയം കൊണ്ടാണ്. 

                                     ചെമ്പ് എന്ന സ്ഥലത്ത്  ജനിച്ചിരുന്നെങ്കില്‍  മ്മളെ  മമ്മൂട്ടിയുടെ അയല്‍ വാസിയായിട്ടു .എന്നാ പിന്നെ ഓന് ചെയ്യുന്നത് ഒളിഞ്ഞു നിന്നു നോക്കി ഓന്റെ മാതിരി ആകാമായിരുന്നു .പഹയനു പത്തറുപതു വയസ്സായിട്ടും ഒരു കോട്ടവുമില്ല.പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ട്യോളപ്പം
ആടി പാടി നടക്കുകയല്ലേ .പഹയന്‍ ഓന്റെ സൌന്ദര്യത്തിന്റെ രഹസ്യം പറഞ്ഞു തരുന്നില്ല .
                     അറുപതു വയസ്സുള്ള മമ്മൂട്ടിയും മുപ്പത്തി അഞ്ചു വയസ്സുള്ള ഞാനും നിന്നാല്‍ പെണ്ണുങ്ങള്‍കെല്ലാം മമ്മൂട്ടീനെ മതി .മമ്മൂട്ടിക്ക് എന്തെ കൊമ്പുണ്ടോ ?. ഓന് ദൈവം എല്ലാം വാരി കോരി നല്‍കി .ഞമ്മക്ക് ഇച്ചിരി യെ തന്നുള്ളൂ .[അസൂയ ]

                  പലപ്പോഴും ഇങ്ങിനെ ഓരോന്ന് ആലോചിച്ചു നിരാശിച്ചു കിടക്കുമ്പോള്‍ സമാധാനിക്കാന്‍വേണ്ടി ഭഗവത് ഗീതയില മഹത് വചനങ്ങള്‍ ഓര്‍ക്കും .സംഭവിച്ചതെല്ലാം നല്ലതിന് ,ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന് ..എന്നാലോ ഇതൊന്നും ആലോചികാണ്ട് നടക്കുമ്പോള്‍ അടുത്ത വീട്ടിലെ ഗീതയെ പറ്റി ഓര്‍ത്തു കിടക്കും .
                  പിന്നെങ്ങിനെ നന്നാകും .നന്നാകരുത് നന്നായി പോയാല്‍ രാഷ്ട്രപതി യായി പോകും .പത്തു നാനൂറു മുറിയുള്ള വീട്ടില്‍ രാഷ്‌ട്രപതി ഭവന്‍ അതും ഒരു ജയിലാണ് .ചുറ്റും ഒരു പാട് ആളുകളും പരിചാരകരും ഒക്കെയായിട്ട്‌ ഒരു ബഹളമായിരിക്കും.

              വൈകുന്നേരത്തെ ഒരു ഒഴിവിനു അടുത്ത ബസ്‌ സ്റ്റോപ്പില്‍ പോയി കൂട്ടുകാരോടൊപ്പം തമാശ പറഞ്ഞിരിക്കാന്‍ കഴിയില്ല ,പിന്നെ കട്ടയിട്ടു [പിരിവു ]കാട്ടാസ് റം വാങ്ങി അടിച്ചു പിമ്പിരിയായി എവിടെയെങ്കിലും വീണു കിടക്കാനും ഒന്നും കഴിയില്ല .അത് കൊണ്ട് അത് ഞമ്മക്ക് ശരിയാകില്ല .

               ഒടുവില്‍ ദുര്‍ഗുണ പാഠ ശാലയിലേക്ക് [സൌദി ]വിമാനം കയറി നാട്ടില്‍ അലമ്പ് കളിച്ചു നടക്കുന്നവരെയും ,കിട്ടുന്നത് അന്നന്ന് നശിപ്പികുന്നവരെയും നന്നാക്കി എടുക്കാനുള്ള വര്‍ക്ക്‌ ഷോപ്പാണ് ഗള്‍ഫ്‌ നാടുകള്‍ .പ്രത്യകിച്ചു സൌദി .
                 ഉള്ളത് പറയണമല്ലോ ഇപ്പോള്‍ മൂന്ന് കൊല്ലമായി വലിയ തെറ്റുകളൊന്നും ചെയ്യാതെ കിട്ടുന്നതില്‍ മിച്ചം വെച്ചു കഴിയുന്നു ഇങ്ങിനെ നാട്ടില്‍ കഴിഞ്ഞിരുന്നെങ്കില്‍ വീട്ടിലെങ്കിലും ഒരു അംബാനിയാകാംമായിരുന്നു.

                         പറഞ്ഞു വന്നത് വയസ്സ് മുപ്പത്തി അഞ്ചു .കേരളത്തില്‍ ഒരാളുടെ ശരാശരി ആയുസ്സ് പണ്ട് അറുപതു വയസ്സായിരുന്നു .ഇപ്പോള്‍ അന്പതാണ് എന്നാണ് ഓര്‍മ .അങ്ങിനെയെങ്കില്‍ .366 ഗുണനം50=18300 ദിവസം 
                അമ്പതു വര്‍ഷം ജീവിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന ദിവസം .എനിക്ക് ഇനി ബാക്കി പതിനഞ്ചു വര്‍ഷം 15 ഗുണനം 
 366 =5490 ദിവസം .തല ചുറ്റുന്നത്‌ പോലെ തോന്നുന്നു വെറും 5490 ദിവസം. മുപ്പത്തി അഞ്ചു വര്‍ഷം തന്നെ പെട്ടെന്ന് പോയി പിന്നയാ പതിനഞ്ചു വര്‍ഷം .അതില്‍ കൂടുതല്‍ കിട്ടിയാല്‍ ബോണസ്സായിരിക്കും.നിങ്ങളും ഒന്ന് കൂട്ടി നോക്കു എത്ര ദിവസം ബാക്കിയുണ്ടെന്ന് 
                എത്രയും കാലം ജീവിച്ചു എന്ന് പറയാന്‍ പറ്റില്ല .കഴിഞ്ഞു എന്നെ പറയാന്‍ പറ്റുള്ളൂ .ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും പ്രഷര്‍ ,ഷുഗറും ,കൊളസ്ട്രോളും ,നരയും ഒടുവില്‍ മരണവും ഒന്നും പറയേണ്ട ..തല വിധി അല്ലാതെന്താ പറയുക .
                             ദൈവമേ ഒരു നൂറു വയസ്സ് ആയുസ്സെങ്കിലും തരണേ ,പിന്നെ കുറെ പണവും ..........
                               മനസ്സില്‍ ഇപ്പോഴും കുട്ടികളി മാറിയിട്ടില്ല ...ശരീരം അനുസരണ കേടു കാണിക്കുന്നു .അനുഭവിക്കുക തന്നെ .

Tuesday, 3 July 2012

നെഞ്ചിലെ വിങ്ങലേറ്റ് 
വാക്കുകള്‍ തളര്‍ന്നപ്പോഴും 
എനിക്ക് വേണ്ടി പലപ്പോഴും 
ചിട്ടയായി നിരന്നു നിന്നു 
വായിക്കാനും സ്വീകരിക്കാനും 
ആളില്ലെങ്കിലും ........
ഞാന്‍ പിന്നെയും എഴുതും
ഒരാള്‍ക്ക് വേണ്ടി 
എന്നെ വിമര്‍ശിക്കുകയും 
അനുമോദിക്കുകയും ചെയ്യുന്ന 
എന്‍റെ മനസ്സിന് വേണ്ടി .

Sunday, 20 May 2012

പുതപ്പ്


എനിക്ക് ആദ്യ സ്വപ്‌നങ്ങള്‍ പകര്‍ന്ന തറവാടിനു 
നിലത്ത് ചകിരി കരി തേച്ച തായിരുന്നു 
സമതലമല്ലാത്ത ആ നിലത്ത് പുല്ല് പായയില്‍ 
രണ്ടെറ്റം എത്താത്ത കീറി തുന്നിയ -
ഉടു തുണി പുതപ്പില്‍ ചുരുളുംപോള്‍
മേല്‍കൂരയുടെ ഓല കീറിനുള്ളിലൂടെ 
നക്ഷത്രങ്ങളെ കാണാമായിരുന്നു .
പുലരുമ്പോള്‍ പ്രകാശ രശ്മികള്‍ 
മേല്‍കൂര തുളച്ചു നാണയ വട്ടത്തില്‍ 
എന്നെ പുതയുമ്പോള്‍-ആ ഇളം 
ചൂടില്‍ ഒന്ന് കൂടി ചുരുളും 
ഡിസംബറിന്റെയും ജനുവരിയുടെയും 
തണുപ്പില്‍ ഉള്ളുറുങ്ങാതെ ഉറങ്ങുമ്പോള്‍ 
ഏറെ മോഹിച്ചത് ഒരു നല്ല പുതപ്പായിരുന്നു.

Thursday, 10 May 2012

ഒരു പിടി മണ്ണ്


ഒരിക്കല്‍ 
എന്‍റെ മനസ്സിലെ ഒരു പാട്
സ്വപ്നങ്ങള്‍ക്കിടയില്‍ നിന്നു 
ഒരു കൊച്ചു സ്വപ്നം മുളച്ചു 
ഞാന്‍ അതിയായി സന്തോഷിച്ചു 
ആ സന്തോഷം തീരും മുന്‍പേ 
ഒരു കടുത്ത വേനലില്‍ എന്‍റെസ്വപ്ന -
മുള നാമ്പ് കരിഞ്ഞു ഉണങ്ങിപോയി .
കുറച്ചു കാലങ്ങള്‍ക്ക് ശേഷം 
ഒരു സ്വപ്നം പിന്നെയും മുളച്ചു 
കണ്ട് കൊതി തീരും മുന്‍പേ 
നിര്‍ത്താതെ പെയ്ത ഒരു മഴയില്‍ 
അതും വീണു ഒലിച്ചു പോയി 
അതിന്‍റെ വേദന യില്‍ കഴിയുമ്പോള്‍ 
ഇന്നലെ ഒരു സ്വപ്നം മുളപൊട്ടി 
ആ തളിരിലകള്‍ എന്‍റെ മനസ്സിന് 
ഒരു വസന്തം തന്നെ സമ്മാനിച്ചു
ഇനി ശക്തമായ മഴയും വെയിലും ഏല്‍ക്കാതെ
കൈവള്ളയിലെ കിനാക്കള്‍ പോലെ നോക്കണം
എന്‍റെ മലയാള നാട്ടില്‍ ഒരു പിടി മണ്ണ് 
ഇതും പൂക്കാതെ പോയാല്‍ ഇനിയൊരു 
തിരിച്ചു വരവുണ്ടാകുകയില്ല .......


Saturday, 28 April 2012

തീ


തീ ചൂളയിലെ കനലുകള്‍ക്ക് അണയാന്‍ കൊതി
പുകയാത്ത അടുപ്പിനു ആളി കത്താനും കൊതി 
തിരിഞ്ഞു നോക്കുമ്പോള്‍
കഴിഞ്ഞു പോയ കാലം ചാരമായി കിടക്കുന്നു 
മുന്നില്‍ പകച്ചു പോയ ജീവിതവും .
വിത്ത് പാകിയ കുറെ സ്വപ്‌നങ്ങള്‍ മുളക്കാതെ പോയി
മുളച്ചത് വളരാതെ മുരടിച്ചും പോയി 
തോറ്റു തോറ്റു ഇപ്പോള്‍ തോല്‍ക്കാന്‍ കൊതിയാകുന്നു 
ഞാന്‍ തോല്കുമ്പോള്‍ മറ്റാരോ ജയിക്കുന്നു 
അപ്പോള്‍ എന്‍റെ തോല്‍വിയിലും ജയം ഉണ്ട്
എന്തെങ്കിലും ചെയ്യുന്നവനെ ജയവും പരാജയവും ഉണ്ടാകുകയുള്ളൂ 
അപ്പോള്‍ കുറ്റവും ഉണ്ടാകും 
എന്നാലും മുന്നോട്ടു തന്നെ 
മനസ്സ് പതറുമ്പോള്‍ ഹൃദയ മിടിപ്പ് കൂടും 
എല്ലാം നല്ലതിന് എന്ന മഹദ് വചനം ഓര്‍ക്കും 
പിന്നെ എട്ടു കാലിയെയും..
കുറച്ചു നാള്‍ കൊണ്ട്  കുറച്ചു മറക്കും 
പിന്നെയും  വീണ്ടും പലതും  ചെയ്യും 
ഞാനങ്ങിനെ ആയി പോയി 
കാട്ടു ചെടികള്‍ക്കുംഭംഗിയും സുഗന്ധവും ഉണ്ടല്ലോ-
   എന്ന ഒരാശ്വാസം മാത്രം.



     

Sunday, 22 April 2012


ഏതു വാക്കിന്‍റെ പതര്‍ച്ച യിലാണോ
ഏതു പാട്ടിന്‍റെ ശ്രുതിയിലാണോ
ഏതു കാഴ്ചയുടെ നടുക്കതിലാണോ 
ആരെ കുറിച്ച്  ഓര്‍ക്കുമ്പോഴാണോ
കണ്ണു നിറയുന്നത്...എന്നറിയില്ല .
എങ്കിലും ........
ചെറിയ കുട്ടികളും മുതിര്‍ന്ന ആണുങ്ങളും  
കരയുന്നത് കണ്ടാല്‍ എന്‍റെ കണ്ണു നിറയും .

Thursday, 12 April 2012

രാത്രി


ഉള്ളിലെ പറയാത്ത കഥകള്‍ 
നൊമ്പര താല്‍ പൊട്ടി കരഞ്ഞപ്പോള്‍ 
കഴിഞ്ഞു പോയ പുലരികള്‍ പോലും വിതുബി
ജീവന്‍റെതുടിപ്പുമായി എത്തുന്ന മഴ തുള്ളികള്‍ 
ഒരു വേള സൂര്യ കിരണ ത്തിനായി കാത്തിരുന്നു 
രാത്രികളെ സ്നേഹിച്ച കുറെ കാലങ്ങള്‍ 
പകല്‍ വേദന മാത്രം സമ്മാനിച്ചപ്പോള്‍ 
മനസ്സിനെ ശാന്ത മാക്കിയതും തലോടിയതും 
ഏറെ സ്വപ്‌നങ്ങള്‍ സമ്മാനിച്ചതും 
ഭയപെടുതാത്ത നിശബ്ധമായ രാത്രികളായിരുന്നു 
പലപ്പോഴും പലതിനെയും വെറുത്തു 
ഒടുവില്‍ തിരിച്ചറിഞ്ഞു ..........
വെറു കേണ്ടത് എന്നെ തന്നെയായിരുന്നുവെന്ന് 
കൂടെയുള്ള യാത്രക്കാര്‍ പുലരാന്‍ കൊതിച്ചപ്പോള്‍ 
ഞാന്‍ മാത്രം ഉറങ്ങാതെ സന്ധ്യക്ക്‌ കൂട്ടിരുന്നു 
പലരും തീര്‍ത്തു പറഞ്ഞു ഇറങ്ങിയപ്പോഴും 
മനസ്സില്‍ നന്മയുള്ള ചിലര്‍ കാത്തിരുന്നു .
അല്‍പ സമയത്തിനകം നേരം വെളുക്കും 
ഇനി തുടങ്ങേണ്ടത് പുലരിയില്‍ നിന്നോ 
സന്ധ്യകളുടെ തുടക്കത്തിലോ ..
ഉറ്റവര്‍ പിരിഞ്ഞപ്പോഴും ചിതയ്ക്ക് 
ആത്മാവ്‌ കൂട്ടിരിക്കുകയായിരുന്നു .

Wednesday, 11 April 2012

ഒസ്യത്ത്‌



എപ്പോഴും നഷ്ട പെടാവുന്ന ജീവനും കൊണ്ട് നടക്കുന്നവരാണ് നമ്മള്‍.പ്രായ ഭേദമില്ലാതെ മരണത്തിനു അടിമ പെട്ടിരിക്കുന്നു .കിട്ടിയത് ലാഭം കിട്ടാനുള്ളത് നിധിയും .അതിനാല്‍ ചിലത് പറഞ്ഞു വെയ്ക്കണം .കിട്ടിയാല്‍ അതും ലാഭം .എത്ര വലിയവനായാലും എത്ര സമ്പാതിച്ചാലും നിലനിര്‍ത്താന്‍ കഴിയാത്ത ജീവിതം ഏതൊരാള്‍ക്കും നഷ്ട്ടം തന്നെയാണ് .

പങ്കു വെയ്ക്കാന്‍ ഒന്നുമില്ലെങ്കിലും 
എനിക്കുമുണ്ടൊരു ഒസ്യത്ത്
വെള്ളപേപ്പറില്‍ എഴുതി ഞാന്‍ വെയ്ക്കാം
വെള്ള തുണിയില്‍ പോതിയുബോള്‍ നിങ്ങളരിയാന്‍
അവസാന നിശ്വാസം കഴിഞ്ഞു അധികം കിടത്തരുത്
ആര്‍ത്തു കരഞ്ഞെന്നെ സങ്കട പെടുത്തരുത്
ഒരു ഇത്തിരി തണലിലെ  എന്നെ കിടതാവു.
എന്നിട്ട് 
ചോര ബന്ധങ്ങള്‍  ആദ്യം പിരിയണം 
ഒരു  സായന്തനത്തില്‍ പിരിയുന്നത് പോലെ 
ഒടുവില്‍ പിരിയുക സൌഹൃദ കൂട്ടങ്ങളെ .
സ്വപ്‌നങ്ങള്‍ കണ്ടു ഞാനുറങ്ങട്ടെ .

Tuesday, 27 March 2012

ഗസല്‍ നോവ്‌

പ്രവാസത്തിന്‍ സന്ധ്യകളില്‍  
ഹൃദയത്തിന്‍റെ സുഖമുള്ള വേദനയില്‍ 
ഉമ്പായിടെ ഗസലും കേട്ടു മയങ്ങുമ്പോള്‍ 
ചൂടുള്ളനിശ്വാസവും തണുത്ത കൈകളുമായി 
പ്രിയ പെട്ടവരാരോ എന്നെ തഴുകും .
അത്തരിന്‍ മണമുള്ള സ്വപ്‌നങ്ങള്‍ 
കോര്‍ത്തിണക്കി മനം നിറയുമ്പോള്‍ 
കാത്തിരിക്കുന്നവരെ കാണാന്‍ ഏറെ-  
കൊതിക്കും അറിയാതെ കണ്ണു നിറയും .
ഇനി എത്ര പുലരികള്‍ കഴിയണം 
എന്‍റെ ശ്വാസത്തിന്‍ ഗന്ധമുള്ള മണ്ണിലെത്താന്‍ .


Saturday, 17 March 2012

എന്‍റെ പ്രണയം



നമ്മളെല്ലാവരും തന്നെ പ്രണയിച്ചവരോ പ്രണയിക്കാന്‍ കൊതിച്ചവരോ ആയിരുന്നു .പ്രണയത്തിന്‍റെ മഞ്ഞു പാളികളില്‍ തട്ടി വീണു പലരും കരഞ്ഞു .തുറന്നു പറയാന്‍ കഴിയാത്ത പ്രണയ പൂക്കാലത്തിന്‍റെ പൂപൊടി കണ്ണില്‍ വീണും പലരും കരഞ്ഞു .തുറന്നു പറയാന്‍ ഒരുപാട് മോഹിച്ചു പറയാന്‍ കഴിയാത്ത അല്ലെങ്കില്‍ തിരിച്ചു കിട്ടാത്ത ഉള്ളു നീറുന്ന കഥകള്‍ നമ്മള്‍ക്ക് പലര്‍ക്കും ഉണ്ട് .മഴകാല മാസത്തിന്‍ ഗന്ധം പോലെയോ ,കോട മഞ്ഞിന്‍ കുളിര് പോലെയോ ,ഇളം വെയിലിന്‍റെ ചൂട് പോലെയോ,നിലവില്‍ പെയ്യുന്ന മഴ പോലെയോ  എന്നോന്നറിയില്ല . ആദ്യ പ്രണയ അനുഭവം ഓര്‍ക്കുപോള്‍ ഇപ്പോഴും മനസ്സില്‍ മധുരം കിനിയുന്നു .
ഞാനും സ്നേഹിച്ചിരുന്നു ഒരു നസ്രാണി പെണ്ണിനെ.തുറന്നു പറയാതെ.പറയാന്‍ ഒരുപാട് കൊതിച്ചു. പല രാത്രികളിലും ഉറങ്ങാതെ കിടന്നു  നാളെ തുറന്നു പറയണം എന്ന് പലപ്പോഴും കരുതും എന്നിട്ട്  ധൈര്യവും വാക്കുകളും സംഭരിക്കും .അവസാനം എല്ലാം പതിവ് പോലെ പറയാന്‍ കഴിയാതെ വേദനയോടെ തിരിച്ചു വരും .മിക്ക ദിവസവും ഞങ്ങള്‍ കാണാറുണ്ടായിരുന്നു .പലതും സംസാരിക്കാരുണ്ടായിരുന്നു.എന്‍റെ ഈ ഇഷ്ട്ടം മാത്രം പറയാന്‍ എനിക്ക് പറഞ്ഞില്ല.എന്‍റെ മനസ്സ് അറിയാനായിരിക്കുമോ അവള്‍ ഇടയ്ക്ക് പറയും ഞാന്‍ കന്യസ്ത്രീ യാകാന്‍ പോകുവാണെന്ന്.അപ്പോള്‍ എന്‍റെ ഉള്ളൊന്നു പിടയ്ക്കും . എന്‍റെ കണ്ണുകളില്‍ അവളോടുള്ള ഇഷ്ടം അവള്‍ കണ്ടില്ല  .അല്ലെങ്കില്‍ കണ്ടിട്ടും എന്നെ പോലെ തന്നെ പറയാന്‍ അവളും ഭയന്നു .അവളൊരു പെണ്ണല്ലേ .ഞാനായിരുന്നു പറയേണ്ടിയിരുന്നത് .ഈയൊരു വിഷയത്തില്‍  ഞാനൊരു ഭീരുവാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌  .കാലം കാത്തു നില്‍ക്കാതെ ഓടിയപ്പോള്‍ രണ്ടു പേരും രണ്ടു വഴിക്കായി .ഇപ്പോ പറയാന്‍ പറ്റുന്ന സാഹചര്യം എല്ലാം കഴിഞ്ഞു. ഇന്നും ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല .കഴിഞ്ഞ കാല സ്വപ്നങ്ങളെ താലോലിച്ചു  മനസ്സിന്‍റെ ജാലക വാതില്‍ തുറന്നിട്ട് കുറവുകളെ ശപിച്ചു ഉള്ളിലെ സങ്കട കടലിനെ വഴി തിരിച്ചു വിട്ട് നഷ്ട്ട ബോധത്തോടെ കഴിയുന്നു . അസ്തമിക്കാത്ത ഒരു പ്രണയ സൂര്യന്‍ എന്‍റെയുള്ളില്‍ നിന്നു ഇപ്പോഴുംകത്തുന്നു .അവളെ എപ്പൊഴും ഓര്‍കുന്ന എന്നെ അവള്‍ ഓര്‍ക്കുന്നുണ്ടാവുമോ ?   


Saturday, 3 March 2012

കുറച്ചു സ്വപ്‌നങ്ങള്‍ വില്‍കാനുണ്ട്


                                                    

അതെയ്, ഞാനാദ്യമേ പറഞ്ഞേക്കാം  വില്‍ക്കാനുണ്ട് എന്നു കേള്‍ക്കുമ്പോഴേക്കും വലിയ ചാക്കും എടുത്തു ഓടി വരേണ്ട .
ഞാന്‍ കുറെച്ചേ ഇപ്പോള്‍ കൊടുക്കുന്നുള്ളൂ .അതും കൊടുകേണ്ട ആവിശ്യം ഉണ്ടായിട്ടല്ല .സംഭരണ ശേഷി കുറഞ്ഞത്‌ കൊണ്ടാണ് .അത് മാത്രമല്ല എന്‍റെ സ്വപ്‌നങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് ചിതലിന്റെ ശല്യം കുറേശെ തുടങ്ങിയിടുണ്ട് . ഒന്ന് തട്ടി കൂടി വെക്കണം എന്നു വിചാരിച്ചിട്ട് ഒരു പാട് നാളായി .അതിനുള്ള ഒരു ശ്രമം നടത്തി നോക്കി .കുറെ ആരോടെങ്കിലും തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരു ഇളക്കം തട്ടുമായിരുന്നു.ആരോടും പറയും കുറെ ആലോചിച്ചു .ദുബായിലുള്ള സന്ദീപിനോട് പറഞ്ഞാലോ എന്നു കരുതിയപ്പോഴാണ് അവന്‍റെ അച്ഛന് സുഖമില്ലന്നു അറിഞ്ഞിത്. ഈ സമയത്ത് അവനോടു പറഞ്ഞാല്‍ അവന്‍ ചവിട്ടും .പിന്നെ നാട്ടുകാരന്‍ രതീഷ്‌ അവനോടു പറഞ്ഞാല്‍ അവന്‍ കുളമാക്കി കയ്യില്‍ തരും അതും വേണ്ട .പിന്നെയുള്ളത് നൌഷാദും സിദ്ധിക്ക് ഭായിയിം ആണ് അവര്‍ കുറെ കേട്ടതാണ് ഇനി കേള്‍ക്കും എന്നു തോന്നുന്നില്ല. പിന്നെ ആരോടും പറയും .കുറെ ദിവസത്തിന് ശേഷം ഫേസ് ബുക്ക് തുറന്നപ്പോള്‍ എനിക്കൊരു പുതിയ ഫ്രെണ്ട് നെ കിട്ടി .
 ആള് വലിയ കക്ഷിയാ .പേര് നൗഷാദ് അകംപാടം .നല്ലൊരു കലാകാരനാണ് .എന്‍റെ ഫാദറിന്റെ  നാട്ടു കാരനും .പറയുമ്പോള്‍ വല്യ കൊമ്പത്ത് തന്നെയായികൊട്ടെ എന്നു ഞാനും കരുതി.പക്ഷെ നൌഷാദ് കലാകാരന്‍ മാത്രമല്ല അയാള്‍ക്ക് മനശാസ്ത്രം അറിയാം എന്ന് തോന്നുന്നു . തുടക്കത്തിലേ  എന്തോ ഒരു സൂചന നൌഷാദിനും കിട്ടിയത് പോലെ  .എന്നെ ഫേസ് ബുക്കില്‍ കാണുമ്പോഴേക്കും അയാള്‍ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു പോകുകയാണെന്ന് തോന്നുന്നു.ആരും പിടി തരുന്നില്ല . ഇന്‍റെര്‍ നെറ്റില്‍ ഒരു കൊച്ചു ബ്ലോഗുണ്ടാക്കി അതിലൂടെയും ഒരു ശ്രമം നടത്തി എന്നിട്ടും ആരും ശ്രദ്ധിക്കുന്നില്ല. എന്നാ പിന്നെ പോട്ടെ പുല്ല് ...എന്ന് ഞാനും കരുതി .
എല്ലാ മഹാന്മാരും തുടങ്ങിയ പോലെ തെരുവില്‍ നിന്നു തന്നെ തുടങ്ങാം .[പെടികേണ്ട നിങ്ങള്ക്ക് ഞാന്‍ മഹാന്‍ അല്ലായിരിക്കും എനിക്ക് ഞാന്‍ മഹാന്‍ തന്നെ ] അങ്ങിനെയാണ് ഞാന്‍ തെരുവിലേക്ക് എത്തിയത് .എന്നു കരുതി ശരഫിയയിലും,ബത്തയിലും, ബലതിലും എവിടെയെങ്കിലും വെച്ചു കണ്ടാല്‍ വില പേശി വാങ്ങാം എന്നു കരുതണ്ട .ശരഫിയയില്‍ എല്ലാം ചൈനീസ്‌  സാധനങ്ങളാണ്.ഇതു ഒറിജിനലാണ്  നിര്‍മ്മാണം  ഞാന്‍ തന്നെ.   
ഈയിടെയായി വല്ലാതെ കണ്ട് കൂട്ടുന്നു .എങ്ങിനെ കാണാതിരിക്കും നമ്മുടെ രാജ്യമല്ലാത്ത ഒരു സ്ഥലത്ത് കുടുംബവും കൂട്ടുകാരും ഇല്ലാതെ ഇരുമ്പിന്‍റെ ഇരട്ട കട്ടിലില്‍ മൂട്ട കടിയേറ്റു ഉള്ളു ഉറുങ്ങാതെ മയങ്ങുമ്പോള്‍  ആരും കണ്ട് പോകും .ഓരോ പ്രവാസിയും ഒരുലോകം തന്നെയാണ് .
അച്ചു തണ്ടില്‍ കറങ്ങുന്ന ഭൂമിയെ പോലെ  ഉടലില്‍ കിടന്നു കറങ്ങുകയാണ് തല.കുഞ്ഞു നാള് മുതല്‍ കണ്ട് കൂട്ടിയ സ്വപ്നങ്ങളും ഉണ്ട് ഈ വില്പനയ്ക്ക് വെച്ചതില്‍ .കുഞ്ഞു നാളില്‍ കരപ്പന്റെ അസുഖം വന്നു കുറച്ചു നാള് ആശുപത്രി യുമായി കഴിഞ്ഞിരുന്നു  .അന്ന് ഒരു ഡോക്ടറാകാന്‍ വല്ലാതെ മോഹിച്ചു .എല്ലാ പ്രതാപതോടും കൂടി രോഗികള്‍ ക്കിടയിലൂടെ നടക്കുന്ന രംഗം എന്നെ എപ്പോഴും കോരിത്തരിപ്പിക്കുന്നു .പിന്നെ വീടിനടുത്തുള്ള  റബ്ബര്‍ തോട്ടത്തില്‍ മരുന്നടിക്കാന്‍ വന്ന വിമാനം [ഹെലികോപ്ടര്‍ റിനെ വിമാനം എന്നായിരുന്നു  അന്ന് വിളിക്കാറ്]   ആ വിമാനത്തിന്‍റെ പൈലറ്റ്‌ ആകാന്‍ ഒരുപാട് കൊതിച്ചു .ഇപ്പോഴും ഹെലികോപ്ടര്‍ ന്‍റെ ആ വലിയ പങ്ക തലയ്ക്കു  മീതെ നിന്നു കറങ്ങുകയാണ് .ഒടുവില്‍ സൌദിയിലേക്ക് വിമാനം കയറിയപ്പോ നടുക്കത്തെ  സീറ്റില്‍ ഇരുന്നു ഞാന്‍ ഓടിക്കുകയാണെന്ന് കരുതി ആശ്വസിച്ചു .പിന്നെ സിനിമ നടനാകാനും ,പാട്ടു കാരനാകാനും, സര്‍ക്കസ് കണ്ടപ്പോള്‍ ഒരു തികഞ്ഞ സര്‍ക്കസ് അഭ്യസിയാകാനും  എല്ലാം പറയുന്നില്ല പറഞ്ഞാലോ എഴുതിയാലോ തീരാത്തത്ര സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു.  ഇന്നലെയും കണ്ട് കുറെ .ഇപ്പോ പലതും നേടാന്‍ കഴിയാത്ത അത്ര അകലത്താണ് ഉള്ളത് .ഈ പത്താം ക്ലാസ്സാണ് എന്നെ കുറെ ഏറെ പറ്റിച്ചത് .പത്താം ക്ലാസ്സ്‌ ജയിച്ചിരുന്നെങ്കില്‍ പഠിച്ചു പലതും നേടാമായിരുന്നു .അത്യാവിശ്യം പഠിക്കുന്ന കൂട്ടത്തിലായിരുന്നു ഞാന്‍ . ഏതോ ഒരു മണ്ടന്റെ വാക്കില്‍ ഞാന്‍ അകപെട്ടുപോയി .പഠിക്കാതെ വല്ല ജോലിക്കും പോയി പത്തു കാശ് ഉണ്ടാക്കാന്‍ ആരോ എന്നെ ഉപദേശിച്ചു .എന്നിട്ട് കാശുണ്ടോ അതും ഇല്ല.ഒമ്പതാം ക്ലാസ്സ്‌ വരെ നല്ലോണം പഠിച്ചതാ. അല്ലെങ്കിലും അവസാനം ഞാന്‍  എപ്പൊഴും കലം ഉടയ്ക്കും .എങ്ങിനെ പഠിക്കും സ്കൂളിന്റെ പുറകില്‍ പറങ്കിമാവ് തോട്ടം. മുന്‍ വശത്ത് നായരേട്ടന്റെ പൂള കറിയും പൊറോട്ടയും .പറങ്കിമാങ്ങയുടെ അണ്ടി പറിച്ചു വിറ്റു പൂള കറിയും പൊറോട്ടയും ശാപ്പിട്ടു ക്ലാസ്സിലിരുന്നാല്‍ പൂള കറി മാതിരി പോലെ ഒരു കുഴച്ചിലാണ് .ഉച്ചയ്ക്ക് ശേഷമുള്ള  കെമിസ്ട്രിയും ,ഫിസിക്സും ഒരക്ഷരം പോലും തലയില്‍ കേറില്ല .ഉച്ചയ്ക്ക്  മുന്പ് പഠിച്ച ബയോളജി വെച്ചാണ്‌ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് .
എനിക്കറിയാം എന്താ നിങ്ങള്‍ നോക്കി നില്‍ക്കുന്നത് എന്നു .നിങ്ങളും എന്‍റെ മാതിരി കുറെ കണ്ടു കൂട്ടി കാണും അല്ലെ . അത് പോലെയല്ല ഇത് നിങ്ങളുടെ കുട്ടികള്‍- കെങ്കിലും ഉപകാര പെടും .ഞാന്‍ ഒരു പാട് തിളക്കത്തോടെ കണ്ടതാണ് ഇപ്പോ കുറച്ചു തിളക്കം കുറവുണ്ടന്നെ കരുതി എടുക്കാതിരിക്കണ്ട.
പേടിക്കാതെ എടുത്തോളു.......
ഇനി ഒരു കുഞ്ഞു ആഗ്രഹം കൂടി  നിങ്ങളോട് പറയാം, വില്‍ക്കാനില്ല ,റൂമിലെ നിലത്തു പേപ്പര്‍ വിരിച്ചു ഖുബ്ബൂസ് മത്തി കറിയും കൂട്ടി  തിന്നുമ്പോള്‍ തോന്നിയതാ . സൌദി രാജാവിന്‍റെ അനുജനായി ജനിച്ചാ മതിയായിരുന്നു എന്ന്.രാജകീയമായി ജീവിക്കാന്‍ കൊതിയാകുന്നു .  വലുതായപ്പോള്‍ വലുതായിട്ടാ കാണുന്നത് കുറച്ചു കൂടിപോയോ .തെറി പറയല്ലേ.. ക്ഷമിക്ക് ഞാന്‍ വലിയ നിലയില്‍ സന്തോഷമായി ജീവിക്കുന്നത് കണ്ടിട്ട്  നിങ്ങള്‍ക്ക്‌ സഹിക്കുന്നില്ല അല്ലെ ?ഞാനെന്തു ചെയ്യാനാ ...അസൂയ ...അസൂയ ............

Sunday, 26 February 2012

സ്വപ്നം


പിന്നെയും-
വെള്ളരി പ്രാവുകള്‍ കുറുകി പറന്നു പോയി 
രക്ത തുള്ളികള്‍ കണ്ണീരു പോലെ -
ഇളം ചൂടോടെ മനസ്സിലേക്ക് ഒഴുകി 
കരഞ്ഞും പറഞ്ഞും തീര്‍ക്കുംപോഴേക്കും
സങ്കട നദി പിന്നെയും എന്നെ തേടി വരുന്നു.
ജീവിത  യാത്ര...
പകുതി ദൂരമേ കഴിഞ്ഞിരുന്നുള്ളൂ .

നിങ്ങളെ  പോലെയല്ല  ഞാന്‍ - 
നിങ്ങള്‍ പറയാതിരിക്കുക.. 
എന്നോട് 
നിങ്ങളുടെ  സ്വപ്‌നങ്ങള്‍ 
സ്വപ്‌നങ്ങള്‍ കുന്നു കൂടി  പുഴുവരിച്ചു   -
വിഷമയ മായ മനസ്സിന്‍റെ ഉടമയാണ് ഞാന്‍ 
ഇനിയൊരു മടങ്ങി വരവില്ലാത്ത വിധം 
ഞാന്‍ അടിമയായിരികുന്നു .
എന്നെ കാത്തു നില്കുന്നത്അപകടമാകാം
നിങ്ങള്‍ നടന്നോളു...ഞാനൊരു 
സ്വപ്നം കൂടി കാണട്ടെ .

Sunday, 24 July 2011

എന്‍റെ വരികളും ഞാനും



എന്‍റെ  വരികളും  ഞാനും              

എന്‍റെ  വരികളില്‍ 
പ്രണയത്തിന്‍റെ  മധുരവും 
വിരഹത്തിന്‍റെ കണ്ണീരും  
മരണത്തിന്‍റെ  ഏകാന്തതയുമുണ്ടാകം 
ഒറ്റ പെടലിന്റെ അകാലനര  ബാധിച്ച  വാക്കുകളും  കടന്നുവരാം.
മഴയും  മഞ്ഞും പുഴകളും വയലേലകളും  നിറഞ്ഞു  കവിഴും .
പിന്നെ  എന്‍റെ കുറെ വേദനകളും 

വാക്കുകളില്‍  ദയയും  പ്രവര്‍ത്തികളില്‍  നീച്ചനുമായിരിക്കില്ല ഞാന്‍ 
നിഗൂടമായിരിക്കില്ല എന്‍റെ  മനസ്  ഒരുപിടി  സൂക്ഷിച്ചു 
തുറന്നു  പറയുന്ന ആളായിരിക്കും ഞാന്‍ 
എന്‍റെ കണ്ണുകള്‍  നിങ്ങള്‍ക്കായി  കരയില്ല 
എന്‍റെ ഹൃദയം  നിങ്ങലെയോര്‍ത്തു  കരയും 
പറയുന്നത്  ചെയ്യാന്‍ പരമാവതി  ശ്രമിക്കാറുണ്ട്  
കാലത്തിന്‍റെ  കടിഞ്ഞാണ്‍  മുറുകുമ്പോള്‍  ഇതില്‍ പലതും  മാറിയേക്കാം 
വായിക്കുന്ന  നിങ്ങള്‍ക്ക്‌ ഇഷ്ടപെടുമോ എന്നറിയില്ല .