Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Thursday, 24 May 2012

കുട


പുറത്തു മഴ ചാറുന്നുണ്ട് കുട എടുക്കണോ ,പുറത്തു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അയാള്‍ ആലോചിച്ചു .രണ്ടു നാളായി മഴ കുറവാണ്.ചിലപ്പോള്‍ മഴ ചാറി അങ്ങ് പോകുമായിരിക്കും .കുട എവിടെയെങ്കിലും വെച്ചു മറന്നാല്‍ പിന്നെ അത് മതിയാകും .ഇക്കൊല്ലം ഒന്ന് പോയി .ഇതു വരെ എന്‍റെ കയ്യില്‍ നിന്നു പോയ കുടയുടെ എണ്ണം പതിനൊന്ന്.കുട വാങ്ങുന്നത് ഞാനാണെങ്കിലും അതിന്‍റെ അവകാശികളും സൂക്ഷിപ്പുകാരും ഭാര്യയും കുട്ടികളുമാണ് .അതിനാല്‍ കുടപോയാല്‍ സമാദാനം തരില്ല .
ടൌണില്‍ നിന്നു മഴ പെയ്താല്‍ എവിടെയെങ്കിലും കയറി നില്‍ക്കാം .തിരുച്ചു വരുമ്പോള്‍ മഴ പെയ്താലാണ്‌ പ്രശ്നം .ബസ് ഇറങ്ങി കുറച്ചു നടക്കാനുണ്ട് വീട്ടിലേക്ക്.എല്ലാം ഒരു മനസ്സിലൂടെ  ചിത്രം പോലെ തെളിഞ്ഞു .എന്നിട്ടും   കുട വേണ്ട എന്ന് തീരുമാനിച്ചു അയാള്‍ ടൌണിലേക്ക് നടക്കാന്‍ ഇറങ്ങി .
പെട്ടെന്ന് പിന്നില്‍ നിന്നു ഭാര്യയുടെ ശബ്ദം -
"ങ്ങക്കെന്താ മനുഷ്യ പ്രാന്താണോ ഈ മഴയും കൊണ്ട് നടക്കാന്‍ ;ഒരു കൊട എടുത്തൂടെ,വല്ല പനിയും പിടിച്ചു കിടന്നാല്‍  ഞാന്‍ തന്നെ നോക്കണ്ടേ?.
അവളുടെ ശബ്ദം കേട്ടു അയാള്‍ തിരിഞ്ഞു നിന്നു . ചാറ്റല്‍ മഴ കൊള്ളാതിരിക്കാന്‍ തലയില്‍ കൈ വെച്ചു കുടക്കായി അയാള്‍  കാത്തു നിന്നു   .ഇതു വരെ പോയ കുടകളുടെ എണ്ണം അവള്‍ മറന്നത് കൊണ്ടാണോ ,അല്ലെങ്കില്‍ എനിക്ക് പനി പിടിക്കും എന്നുള്ള ആശങ്ക കൊണ്ടാണോ അവള്‍ നിര്‍ബന്ധിക്കുന്നത്‌ അയാള്‍ക്ക് മനസ്സിലായില്ല .
പകുതി ദൂരം കഴിഞ്ഞപ്പോള്‍ തന്നെ മഴ നന്നായി പെയ്യാന്‍ തുടങ്ങി .കുട എടുത്തില്ലെങ്കില്‍ ഇന്നത്തെ പോക്ക് തന്നെ മുടങ്ങിയേനെ .അവള്‍ പറഞ്ഞില്ലെങ്കില്‍ കുട എടുക്കില്ലായിരുന്നു.എന്തായാലും നന്നായി .
ടൌണി ലെത്തി പോയ കാര്യങ്ങള്‍ എല്ലാം തീര്‍ത്തു അയാള്‍ വീട്ടിലേക്ക് തിരിച്ചു .സമയം വല്ലാതെ വൈകിയിരുന്നു .ബസ്‌ ഇറങ്ങേണ്ട സമയമായപ്പോള്‍ കയ്യിലുള്ള സാധനങ്ങള്‍ എല്ലാം ഉണ്ടോ നോക്കിയപ്പോള്‍ കുട കാണാനില്ല .പച്ചകറി കൂടയിലും സീറ്റിനു അടിയിലും എല്ലാം ഒന്ന് കൂടി നോക്കി .എങ്ങും കാണുന്നില്ല .പുറത്താണെങ്കില്‍ നല്ല മഴയും .
അയാള്‍ ടൌണില്‍ പോയ സ്ഥലങ്ങളിലൂടെ എല്ലാം ഒന്ന് മനസ്സോടിച്ചു ,ആദ്യം പോയത് ഭാര്യയുടെ കാല് വേദനയുടെ അരിഷ്ടം വാങ്ങാന്‍ ചന്തു വൈദ്യരുടെ കടയിലേക്ക് ആയിരുന്നു .അവിടെ നിന്നു പോരുമ്പോള്‍ വൈദ്യര് കുട എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു .അപ്പോള്‍ എന്‍റെ കയ്യിലുണ്ട് ,പിന്നെ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ ചെറിയ മഴ പെയ്തിരുന്നു .ഞാന്‍ കുട ചൂടിയാണ് മീന്‍ കടയുടെ മുന്നില്‍ നിന്നത് .
പിന്നെ പോയത് പച്ചകറി വാങ്ങാനാണ്.ഓര്‍മകള്‍ക്ക് ചെറിയൊരു മങ്ങല്‍ . എവിടെ വെച്ചു എന്ന് ഒരു പിടിയും കിട്ടുന്നില്ല .
ബസ്സിറങ്ങി ചോര്‍ന്നൊലിക്കുന്ന വെയിറ്റിംഗ് ഷെഡ്‌ ന്‍റെ ഒരു ഓരത്ത് കുറെ നേരം നിന്നു .സമയം കുറെ വൈകി ,അവളും കുട്ടികളും മാത്രമേ വീട്ടിലുള്ളൂ എല്ലാവരും പേടിച്ചിരിക്കുകയായിരിക്കും. 
ഒരു ചെറിയ ചോര്‍ച്ചയില്‍ അയാള്‍ വീട്ടിലേക്ക് നടന്നു .ആകെയുണ്ടായിരുന്ന കുടയായിരുന്നു അതും പോയി .ഈ മഴകാലം കഴിയും വരെ അതിന്‍റെ പിറു പിരുപ്പ് മാറൂല.നനഞ്ഞു കുതിര്‍ന്നു വീട്ടിലെത്തി വാതില്‍ തുറക്കുന്നതിനായി കാത്തു നിന്നു .
വാതില്‍ തുറന്നു അവള്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന  എന്നെ കണ്ടതും അവള്‍ക്കു കാര്യംപിടികിട്ടി .അവളുടെ  തുറിച്ച നോട്ടത്തില്‍ ഞാനൊരു കുറ്റവാളിയെ പോലെ തല കുമ്പിട്ടു നിന്നു .ടൌണില്‍ നിന്നു കൊണ്ട് വന്ന  സാധനങ്ങള്‍ വാങ്ങാതെ ,ഒരു തോര്‍ത്ത്‌ പോലും എടുത്തു തരാതെ ,അവള്‍ നീരസത്തോടെ  അകത്തേക്ക് പോയി .
മഴ കൊണ്ട് വന്ന  എനിക്ക് പനിക്കും എന്ന ആശങ്കമൂന്നോ നാലോ മണിക്കൂറിനുള്ളില്‍   അവളില്‍ നിന്നു നഷ്ട്ട പെട്ടത് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത നിരാശ  തോന്നി .കയ്യിലുള്ള സാധനങ്ങള്‍ അവിടെ വെച്ചു അയാള്‍ കുട വാങ്ങാനായി  ടൌണിലേക്ക് നടന്നു .

Monday, 16 April 2012

സാഹിത്യ മൂട്ട


ഞാനിപ്പോള്‍ മുംബയിലെ പ്രശസ്തമായ താജ് ഹോട്ടലിലെ വിശാലമായ ലക് ഷരി റൂമിലാണ് ഇരിക്കുന്നത് .ഞാനിപ്പോള്‍ കഴിക്കുന്ന വീഞ്ഞിന്‍റെ വില നാന്നൂറ് ഡോളര്‍ ആണ് .ചുറ്റും പരിചാരകര്‍ എന്‍റെ വാക്കുകള്‍ ക്കായി കാത്തിരിക്കുന്നു .ഒരു സാഹിത്യ സമ്മേളനത്തില്‍  പങ്കെടുക്കുവാന്‍  മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ അതിഥി യായാണ്‌ ഈ തിരക്കിനിടയിലും ഞാന്‍  ഇവിടെ എത്തിയത് .
ഇന്ത്യയിലെ പ്രസസ്തരായ എഴുത്തുകാരും ബുദ്ധി ജീവികളും മന്ത്രിമാരും പങ്കെടുക്കുന്ന ഒരു വലിയ പരിപാടിയാണ് .എന്‍റെ നോവലിനായിരുന്നല്ലോ കഴിഞ്ഞ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് .അതിനു ശേഷം എനിക്ക് തിരക്ക് ഒഴിഞ്ഞ നേരമില്ല .
എല്ലാ പരിപാടിയിലും ഇപ്പോള്‍ ഞാന്‍ വേണം .ഇപ്പോള്‍ തന്നെ നമ്മുടെ എം .ടി സര്‍ വിളിച്ചിട്ട് ഫോണ്‍ വെച്ചതെ ഉള്ളു .പുള്ളി കാരന്‍റെ പുതിയ പുസ്തകത്തിന്‌എന്നോട്   അവതാരിക എഴുതാന്‍ പറഞ്ഞിരുന്നു .ഒഴിഞ്ഞു മാറാന്‍പറ്റാത്തത് കാരണം ഞാന്‍ സമ്മതിച്ചിരുന്നു .പക്ഷെ തിരക്കിനിടയില്‍ ഞാന്‍ മറന്നു പോയി .പെട്ടെന്ന് ശരിയാക്കാം എന്ന് പറഞ്ഞു ഞാന്‍ തടിയൂരി .ഫോണ്‍ നമ്പര്‍ ഒരു മാസം പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് .അവിടെ പങ്കെടുക്കണം ഇവിടെ സ്വീകരണം എന്ന് പറഞ്ഞു വിളിയോട് വിളി .ഡി.സി രവിയോട് അല്പം മുഷിഞ്ഞു തന്നെ സംസാരികേണ്ടി വന്നു .എന്‍റെ അടുത്ത പുസ്തകം അവര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ കൊടുക്കണം എന്ന് പറഞ്ഞു വല്ലാതെ ശല്യം ചെയ്യുന്നു .പണ്ട് എന്‍റെ കുറച്ചു കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ഞാന്‍ രവിയുടെ അടുത്തു പോയതാണ് .എന്‍റെ കഥകളില്‍ സാഹിത്യം കുറവാണു ജീവിത അനുഭവങ്ങള്‍ കൂടിപോയി എന്ന് പറഞ്ഞു എന്നെ മടക്കി .മുഹമ്മദ്‌ ബഷീറിന്റെയും  ,എം .ഡി യുടെയും പുസ്തകങ്ങള്‍ ഒന്ന് കൂടി വായിക്കാന്‍ രവിയോട് പറഞ്ഞു  ഞാനും പോന്നു .ഇന്നിപ്പോള്‍  ഞാന്‍ എന്തെങ്കിലും എഴുതിയാല്‍ മതി എന്നാണ് രവി പറയുന്നത് .കുറച്ചു പിന്നാലെ നടക്കട്ടെ .
ഈ സാഹിത്യ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നു ഞാന്‍ മാത്രമേ പങ്കെടുക്കുന്നുള്ളു.അത് മുകുന്ദനും,സക്കറിയക്കും അത്ര ദഹിക്കുന്നില്ല എന്ന് തോന്നുന്നു.കഴിഞ്ഞ മാസം കോഴിക്കോട് വെച്ചു നടന്ന അകിലേന്ത്യ പുസ്തകോത്സവം ഞാനായിരുന്നു ഉല്‍ഘാടനം ചെയ്തത്.അന്ന് കടവ് റിസോര്‍ട്ടി ലായിരുന്നു  സംഘാടകര്‍ താമസം നല്‍കിയതു .സൗകര്യം വളരെ കുറവ് .കേരളത്തില്‍ നല്ല ഹോട്ടലുകള്‍ ഇല്ല. കടവില്‍ വെച്ചു എന്നെ കാണാന്‍ എം,ടിയും ,മുകുന്ദനും ,സക്കറിയയും ,പുനത്തിലും എല്ലാവരും കൂടി വന്നിരുന്നു .അന്ന് ഞങ്ങള്‍ ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാരെ കുറിച്ച് ഒരുപാട് സംസാരിച്ചു .വി എസ ഖണ്ടെക്കരെയും ഖലീല്‍ ജിബ്രനോടും ,അരുന്ധതി റോയിയോടും എനിക്കുള്ള ഇഷ്ട്ടം ഞാന്‍ മറച്ചു വെക്കാതെ അവരോടു പറയുകയം ചെയ്തു .ബ്ലോഗില്‍ തട്ടി കൂടി എഴുതുന്ന പല ചോട്ടാ എഴുത്തുകാരുടെ  കൊമാളിതത്തെ കുറിച്ചും എനിക്ക് അവരോടുള്ള ഇഷ്ടകുറവും ഞാന്‍ അവരോടെ പങ്കു  വെച്ചു .ചൈനയിലെയും ഉത്തര കൊറിയയിലെയും സാഹിത്യത്തെ പറ്റി മുകുന്ദനും ,സക്കറിയക്കും ഒന്ന് അറിയില്ല എന്ന് എനിക്ക് മനസ്സിലായി .
''അള്ളോ'' ....എന്തോ ഒന്ന് കടിച്ചല്ലോ .എന്തൊരു വേദന .
ഞെട്ടിയുണര്‍ന്ന ഞാന്‍ തപ്പി പിടിച്ചു ലൈറ്റിട്ടു.ഒരു വലിയ മൂട്ട എന്‍റെ സാഹിത്യ ചോര കുടിച്ചു വീര്‍ത്തു അട്ടയെ പോലെ നീങ്ങുന്നു .
ഈ മൂട്ട എന്‍റെ സാഹിത്യ സ്വപ്‌നങ്ങള്‍ സ്ഥിരമായി നശിപ്പിക്കുന്നു .നല്ല മൂഡില്‍ വന്നതായിരുന്നു .എല്ലാം കളഞ്ഞു .ഈ മൂട്ടയെ വെറുതെ വിടരുത് .മുറിയുടെ  മൂലയിലിരുന്ന ചുറ്റിക എടുത്ത അടിച്ചു കൊന്നു .ആദ്യത്തെ അടിക്കു ചത്തെങ്കിലും പിന്നെയും ഒരു പാട് അടിച്ചു .ഒരു കൊല നടത്തിയപ്പോള്‍ മനസ്സിന് വല്ലാത്ത  സുഖം .
നിങ്ങള്‍ക്ക്‌ ഇപ്പോള്‍ തോന്നുന്നുണ്ടാവണം ഇയാള്‍ക്ക് വട്ടാണോ എന്ന് .എന്നാല്‍ ഞാനൊരു സത്യം പറയാം ,എനിക്ക് ശരിക്കും  വട്ടാണ്‌......

Friday, 30 March 2012

മരണം

ടക്,ടക്ക്  ടക്,ടക്ക് 
എന്‍റെ ഹൃദയത്തിന്‍റെ വാതിലില്‍ ആരോ ശക്തിയായി മുട്ടി.ആരായിരിക്കാം ഈ അര്‍ദ്ധ രാത്രി, ഇത്ര ആധികാരികമായി എന്‍റെ വാതിലില്‍ മുട്ടാന്‍......,
അല്പം അമര്‍ഷത്തോടെ ഞാന്‍ ചെന്ന് വാതില്‍ തുറന്നു. നോക്കിയപ്പോള്‍  മുന്നില്‍ "മരണം'' .ആദ്യം ഞാനൊന്നു പകച്ചു .എങ്കിലും പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു .എന്താ ഇവിടെ ..വീട് മാറി കയറിയതാണോ?
മരണം ..പറഞ്ഞു .അല്ല ഞാന്‍ നിങ്ങളെ തേടി വന്നതാണ്‌ .എനിക്ക് തെറ്റിയിട്ടില്ല .
ഞാന്‍ പറഞ്ഞു .ഇല്ല നിങ്ങള്‍ക്ക്‌ തെറ്റി .ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളു .എന്‍റെ കുടുംബത്തോടും കൂട്ട് കാരോടൊപ്പവും എനിക്ക് ഇനിയും ഒരു പാട് നാള്‍-- ജീവിക്കണം.മരണത്തെ പറ്റി ഞാന്‍ ചിന്തിച്ചിട്ടെയില്ല .
ഞാന്‍ആധികാരികമായി തറപ്പിച്ചു പറഞ്ഞപ്പോള്‍ മരണം ഒന്ന് പകച്ചു .പിന്നെ എന്തോ  ആലോചിച്ചു ഇരുളിലേക്ക് മറഞ്ഞു .  

Wednesday, 28 March 2012

നാളെ

പണ്ടൊക്കെ നടന്നു തളരുമ്പോള്‍  ഓലമേഞ്ഞ ചായകടകളും ,കലുങ്കുകളും  മൈല്‍ കുറ്റികളിലും ഒക്കെ ഇരുന്നായിരുന്നു ക്ഷീണം തീര്‍ക്കാര് 
കുടിക്കാന്‍ ഏതെങ്കിലും കിണറ്റിലെ പാളവെള്ളവും .
ഇന്ന്-ജീവിതം ഓടി തീര്‍ക്കുമ്പോള്‍ അല്പം ആശ്വാസം ബാറുകളും ഷാപ്പുകളുമായി മാറി .


കുറച്ചു കാലം കഴിഞ്ഞാല്‍ മനുഷ്യര്‍ ചന്ദ്രനില്‍ താമസം തുടങ്ങും .അപ്പോള്‍ മലയാളികളായിരിക്കും കൂടുതലും .കാരണം കേരളത്തില്‍ സ്ഥലം കിട്ടാനുണ്ടാവില്ല.ചന്ദ്രനിലെ വിലയും സാധ്യതകളും അറിയാന്‍ നാട്ടിലെ ലോക്കല്‍ ബ്രോക്കര്മാരെ കണ്ടാല്‍ മതി.അവര്‍ ബുക്കിംഗ് തുടങ്ങി .
നാളെ എന്താകുമെന്നു ആര്‍ക്കറിയാം ?

Sunday, 18 September 2011

വിരഹം



ഇന്നലെ സന്ധ്യയിലെ  സൌഹൃദ സംഭാഷണം പ്രണയത്തെ കുറിച്ചായിരുന്നു .രണ്ടെണ്ണം അടിച്ചത് കൊണ്ടായിരിക്കാം അവന്‍ ഇന്നലെ  വല്ലാതെ വാചാലനായിരുന്നു.അവന്‍റെ
കുറെ അനുഭവങ്ങളും വേദനകളും കേള്‍ക്കാന്‍ സുഖമുള്ള ഒഴുക്കില്‍ പറഞ്ഞുകൊണ്ടേയിരുന്നു .അവന്‍റെ നഷ്ടങ്ങളുടെ കണക്കു പുസ്തകം നിറഞ്ഞു 
കവിഞ്ഞു എന്ന് പറഞ്ഞു കഴിഞ്ഞതും അവന്‍റെ കണ്ണ് നിറഞ്ഞു ഒഴുകുന്നത്‌ ഞാന്‍ കണ്ടു .പലപ്പോഴും അവന്‍ പറഞ്ഞു  കഴിഞ്ഞ കഥകള്‍ തന്നെയായിരുന്നു അന്നും പറഞ്ഞത് .വീണ്ടും വീണ്ടും മനസ്സില്‍ നിറയുന്ന വേദനകള്‍ ഇടയ്ക്ക് പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ ഹൃദയം പൊട്ടി മരിച്ചുപോകും എന്ന് അവന്‍ ഇടയ്കിടെ പറയാറുണ്ട് .തലയാട്ടലും മൂളലും മാത്രമായി ഞാന്‍ അവന്‍റെ വേദനകള്‍ പകുതി 
ഏറ്റെടുത്തു .അപ്പോള്‍ അവനു അല്പം ആശ്വാസം ലഭിക്കും എന്ന് എനിക്കറിയാം .ആളൊഴിഞ്ഞ വഴിയോരത്തില്‍ പരസ്പരം കാണാത്ത ഇരുട്ടില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.കുറെ പറഞ്ഞു കഴിഞ്ഞപ്പോള്‍  ഏതാനും നിമിഷം രണ്ടു പേരും മൂകമായിരുന്നു. അവന്‍റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ എന്ന് ആലോചിചിച്ചു മനസ് കാടു കയറി ഇരിക്കുകയായിരുന്നു .ആ നിശബ്തത മുറിച്ചു കൊണ്ട് അവന്‍ പെട്ടെന്ന് എന്നോട് ചോദിച്ചു "പ്രണയം '' എന്ന് പറഞ്ഞാലെന്താണ് ?
  പെട്ടെന്നുള്ള ചോദ്യത്തില്‍ ഞാനൊന്നു പതറി ,ഉത്തരം പറഞ്ഞില്ലെങ്കില്‍ അവന്‍റെ മുന്നില്‍ ഞാന്‍ മോശകാരനാവും .പിന്നെ പ്രണയത്തിന്‍റെ കുത്തക അവനു മാത്രമാകും . എന്തെങ്കിലും ഒന്ന് പറയണം  അവന്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. ആ ഇരിരുട്ടിലും  അവന്‍റെ മുഖത്തെ ആകാംഷ എനിക്ക് കാണാന്‍ കഴിയുന്നുണ്ട് .വിശാലമായ അനുഭവങ്ങള്‍ അധികമൊന്നും എനിക്കില്ലായിരുന്നു എന്‍റെ കൊച്ചു അനുഭവങ്ങള്‍ വെച്ച് ഞാന്‍ പറഞ്ഞു :മഞ്ഞും മഴയുംപൂക്കളും  കിളികളുംമരങ്ങളും  ശലഭങ്ങളും  മൃഗങ്ങളും ഉള്ള പകലും രാത്രിയുമില്ലാത്ത  നിലാവ് മാത്രമുള്ള നിഗൂഡമായ  ഒരു വനമാണ് പ്രണയം .
എന്‍റെ മറുപടി യില്‍ അവന്‍ തൃപ്തനായില്ല എന്ന് എനിക്ക് മനസ്സിലായി .എന്നോട് യാത്രപോലും പറയാതെഅവന്‍  ഇരുട്ടിലേക്ക് ലയിച്ചു . 

                                                                       

                                                         
വിരഹം 2
പതിവുകള്‍ മുറതെറ്റാതെ പോയി . സന്ധ്യകളില്‍  ഓവ് പാലത്തിലും ബസ്‌ സ്റ്റോപ്പിലും കുളിര്‍ കാറ്റിനോടപ്പം ഒരുപാടു ചാഞ്ഞിരുന്നു മയങ്ങി .ഞങ്ങളുടെ വേദനയും സ്നേഹവും പങ്കു വെച്ചതും ഈ സ്ഥലങ്ങളിലായിരുന്നു .ഒരു മൂക സാക്ഷിയായി പഴക്കം ചെന്ന ചിതലരിച്ച ബസ്‌ സ്റ്റൊപ്പും  ഓവ് പാലവും 
നന്മയുടെ സ്നേഹതീരം ഒരു പാട് സന്ധ്യകളില്‍ ഞങ്ങളെ ധന്യമാക്കിയിടുണ്ട് .  ഞാന്‍ വന്നിട്ട് കുറെ നേരമായി അവന്‍ എത്തിയിട്ടില്ല തീര്‍ച്ചയായും വരും 
ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാണ്.വരാന്‍   അല്പം വൈകും .രണ്ടെണ്ണം അടിച്ചു മൂളിപാട്ടുമായി എന്നോടും നക്ഷത്രങ്ങളോടും ഇരുട്ടിനോടും അവന്‍റെ പ്രണയ നൊമ്പരം പറഞ്ഞു കണ്ണീര്‍ വാര്‍ക്കാന്‍ അവനെത്തും. പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത, അനുഭവിച്ചാല്‍ മതിയാകാത്ത നൊമ്പരമായി മരണം വരെ  നമ്മുടെ മാത്രമായിതാലോലിക്കാന്‍ പ്രണയ അനുഭവങ്ങള്‍ക്ക് മാത്രമേ കഴിയു എന്ന് അവന്‍ എന്നും പറയും  .ഒരു സിനിമ കഥ പോലെ അവന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഒരു കേള്‍വി കാരനാകാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.വാക്കുകള്‍ ഇടമുറിയാതെപതിഞ്ഞ ശബ്ദത്തില്‍ അവന്‍ പറയുമ്പോള്‍ ആരും കേട്ടിരുന്നു പോകും . അന്നും കരഞ്ഞു  അത് പതിവുള്ളതിനാല്‍ എനിക്ക് അധികം വിഷമം തോന്നിയില്ല .എങ്കിലും അവന്‍റെ സ്നേഹത്തിനു ആത്മാര്‍ത്ഥത ഉണ്ടായിരുന്നു  മറ്റു ആളുകളോടും അങ്ങിനെ തന്നെയായിരുന്നു. അതിനാല്‍ എല്ലാവര്‍ക്കും അവനെ വളെരെ ഇഷ്ടം മായിരുന്നു .
 രാത്രിയുടെ പൂക്കളായ നക്ഷത്രങ്ങള്‍ക്ക്  അവന്‍റെ കഥകള്‍ കാണാ പാഠമായിരിക്കും.അത്രയ്ക്ക് നക്ഷത്രങ്ങളെ സ്നേഹിക്കുകയും കഥകള്‍ പങ്കു വെയ്കുകയും ചെയ്തിട്ടുണ്ട് .കൈമാറിയ സ്വപ്‌നങ്ങള്‍ ലക്‌ഷ്യം കാണാതെ കിതയ്ക്കുമ്പോള്‍  അവളും അവനെ  മറന്നു കാണും .കഴിഞ്ഞു പോയത് നല്ല കാലമായിരുന്നു  എങ്കിലും  നഷ്ടപെട്ടത്  വിലപെട്ടതുമായിരുന്നു.അന്ന് പിരിയുമ്പോഴും കൂരിരുട്ടില്‍ അവന്‍ എന്നോട് ചോദിച്ചു. പ്രണയം എന്നാലെന്താണ് .ഒന്നാലോചിച്ചു ഞാന്‍ പറഞ്ഞു  കുറെ അരുവികള്‍ ചേര്‍ന്ന് തോടും കുറെ തോടുകള്‍ ചേര്‍ന്ന് പുഴയും പല പുഴകള്‍ ചേര്‍ന്ന് നദിയും പല നദികള്‍  ചേര്‍ന്ന് കടലും. പ്രണയം നിഗൂഡമായ ആഴകടലാണ് .ഞാന്‍ പറഞ്ഞത് അവന്‍ തികച്ചും കേട്ടിരുന്നോ എന്ന് എനിക്കറിയില്ല .ആ കൂരിരുട്ടില്‍ അവന്‍ യാത്ര പറയാതെ പോകും എന്നെനിക്കു അറിയാം കാത്തു
നില്‍ക്കാതെ ഞാനും എന്‍റെ മാളത്തിലേക്ക് നടന്നു .

                                                                                                                       ലാലിസലാം 
                                                                                       

Friday, 2 September 2011

ഏഴുത്ത്

                                                             
       ഏഴുത്ത്
ഫോണില്‍ പ്രിയപെട്ടവരോട് പോലും 
സംസാരിക്കുമ്പോള്‍ വാക്കുകള്‍മുട്ടും
അങ്ങിനെ ഒരുപാട് വാക്കുകള്‍ കടമെടുത്തു 
സംസാരിച്ചു കടക്കാരനായി അതിലേറെ മടുപ്പും 
അങ്ങിനെയിരിക്കെ  പഴയ ഓര്‍മ്മകള്‍- 
തികട്ടി  വന്നപ്പോള്‍  പെന്നും പേപ്പറും എടുത്ത് 
പറയാനുള്ളത് പ്രിയപെട്ടവര്‍ക്ക് എഴുതി 
വാക്കുകളുടെ വസന്തമായിരുന്നു മുന്നില്‍ 
എല്ലാം എഴുതി കടം കൊണ്ടവാക്കുകളുടെ കടവും വീട്ടി. 
പിന്നീട്.............. 
ഒരിക്കല്‍ ഞാന്‍ എന്‍റെ ജീവിത..   
സഖിയോടു ചോദിച്ചു .
പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടോ 
അവള്‍ പറഞ്ഞു 
പറഞ്ഞതൊന്നും ഓര്‍മയില്ല 
എഴുതിയതെല്ലാം ഹൃദയത്തിലുണ്ട്.                               
                                            
                                               
                                                 

Thursday, 11 August 2011

കണ്ണീര്‍


എന്‍റെ സ്നേഹ വാക്കുകളുടെ   മറുപടിയാ യിട്ടാണോ   അവള്‍ കരഞ്ഞത് അല്ലെങ്കില്‍  എന്നെ പിരിയുമ്പോഴുള്ള വേദന  കൊണ്ടാണോ  എന്നറിയില്ല.  ഞങ്ങള്‍  കാണുമ്പോഴെല്ലാം   അവള്‍  കരയുമായിരുന്നു .അവളെ  കാണും മ്പോഴേ  ഞാന്‍  പറയും  ഇന്നെങ്കിലും നീ കരയരുത്  അപ്പഴും  അവള്‍ കരയും.   ചിരിയുടെ  പൂര്‍ണ  ചന്ദ്രന്‍  അവളുടെ മുഖത്ത്  ഉദിച്ചിട്ടു  നാളുകള്‍ ഏറെയായി .അവള്‍ എന്നെ  കാണുമ്പോള്‍  കരയാതിരിക്കാന്‍  പല കാരണവും ഞാന്‍ പറഞ്ഞു നോക്കി .

 എപ്പോഴും കരഞ്ഞാല്‍  കണ്ണിന്‍റെ തിളക്കം  നഷ്ടപെടും ,മുഖത്ത് കണ്ണീര്‍  ചാലുവരും  പിന്നെ നിന്നെ  കാണാന്‍  ഒരു ഭംഗിയും  ഉണ്ടാവില്ല എന്നൊക്കെ .കരഞ്ഞാല്‍  കണ്ണിന്‍റെ തിളക്കം  കൂടും എന്നാണ് അവളുടെ  മറുപടി.
പലതും പറഞ്ഞിട്ടും  അന്ന്  പിരിയുമ്പോഴും   അവള്‍  കരഞ്ഞു .
കടലിനെ  പേടിയും  മഴയെ  സ്നേഹിക്കുകയും  ചെയ്യുന്ന  അവള്‍  മഴകാലത്ത്   മഴ നനയുന്നത്  ഞാന്‍ പലവട്ടം  കണ്ടിട്ടുണ്ട് . ഒരു മഴക്കാലാതായിരുന്നു ഞങ്ങള്‍  ആദ്യം  കണ്ടതും.
 പ്രണയാനന്തരം   മരണം  അവള്‍ മോഹിച്ചിരുന്നോ എന്ന്  എനിക്ക് പലപ്പോഴും  തോന്നിയിരുന്നു. കാഴ്ചക്കും കേള്‍വിക്കും  അപ്പുറം മുള്ള പലതിനെ പറ്റിയും  അവള്‍ എന്നോട്  സംസാരിച്ചിരുന്നു .പലപ്പോഴും  അവളുടെ  ഭാവനകള്‍ ആകാശത്തിലെതുമ്പോള്‍  ഞാന്‍  മറ്റെന്തെങ്കിലും  വിഷയങ്ങള്‍ പറഞ്ഞു  അവളുടെ സംസാരം  പൂര്‍ത്തിയാക്കാന്‍  സമ്മതിക്കാരില്ലായിരുന്നു.അതിനു കാരണം   ഞാന്‍  മരണത്തെ  വല്ലാതെ  ഭയപെട്ടിരുന്നു . സമ പ്രായക്കാരും  കുട്ടികളും  മരിച്ചത് കാണാന്‍ പോലും ഞാന്‍   പോകാറില്ലായിരുന്നു . എന്‍റെ  മനസ്സിലെ  ഭയം  ഞാന്‍  അവളുടെ  അടുത്തു  മറച്ചു .എവിടെയെങ്കിലും  കമിതാക്കള്‍  ആത്മഹത്യാ  ചെയ്താല്‍  പിന്നെ  അന്ന്  കാണുമ്പോള്‍  അതെ കുറിച്ചായിരിക്കും  അവള്‍ക്കു കൂടുതലും  പറയാനുണ്ടാവുക .
അവള്‍ക്കു  മരണത്തോടുള്ള  സ്നേഹം  കാണുമ്പോള്‍  എനിക്ക് വല്ലാതെ ഭയം തോന്നി ശലഭങ്ങളെ   സ്നേഹിക്കുന്ന 
അവള്‍  പൂവും ശലഭങ്ങളും   മഴയും  മഞ്ഞും ഉള്ള  ഞങ്ങള്‍ മാത്രമുള്ള ലോകം  തീര്‍ത്തിരുന്നു 
ഈ ജീവിതം കുറച്ചു  കാലമാണെന്നും  മരണാനന്തര   ജീവിതം കുറെ കാലമാണെന്നും  അവള്‍ ഇടക്കിടെ  പറയും അവള്‍ എന്നെ  സ്നേഹിക്കുന്നതിനെക്കാള്‍   കൂടുതല്‍  മരണത്തെ സ്നേഹിക്കുന്നുണ്ടോ എന്ന്  എനിക്ക്  തോന്നിയുടുണ്ട് .
എനിക്കാണെങ്കില്‍  ആഗ്രഹിച്ചതെല്ലാം എന്നും   നഷ്ടപെട്ടിട്ടെ  ഉള്ളു  എന്‍റെ  ഇഷ്ടങ്ങള്‍  ഒന്നും നേടിയെടുക്കാന്‍  കഴിഞ്ഞതുമില്ല .
ഇനിയും  അങ്ങിനെ തന്നെ  ആവര്‍ത്തിക്കുമോ , ചിന്തകളെ  നിയന്ത്രിക്കാന്‍  കഴിയാതെ  ഞാനാകെ തളര്‍ന്നു 
ഇവളുടെ  സ്നേഹം  മാത്രമായിരുന്നു  ആകെയൊരു  ആശ്വാസം .അവളും  എന്നെ  മരണത്തിലേക്കാണ് ക്ഷണിക്കുന്നത്.    മെല്ലെ  മെല്ലെ  അവള്‍ക്കും  മനസ്സിലാകാന്‍  തുടങ്ങി  എനിക്ക് മരണത്തെ  ഭയമാണെന്ന് .അതിന് 
ശേഷം  അവള്‍ എന്നില്‍ നിന്നും  മെല്ലെ അകലാന്‍  തുടങ്ങി .  
ഒരുപാട്  സംസാരിക്കുന്ന  അവള്‍  വാക്കുകള്‍  വളരെ കുറച്ചു ,പരസ്പരം  കാണാതിരിക്കാന്‍  ശ്രമിക്കുന്നു, അങ്ങിനെ കുറെ നാളുകള്‍ .ഇപ്പം  പൂര്‍ണമായി  എന്‍റെ തല്ലാതായ് അവള്‍ വിവാഹിതയായി  ,അമ്മയായി  .മറ്റൊരാളുടെ  കൂടെ 
സുഖമായി  ജീവിക്കുന്നു .എന്നോടെപ്പം  ആകുമ്പോള്‍  മരണവും  മറ്റൊരാളെ  കൂടെയാകുമ്പോള്‍ കുടുംബ  ജീവിതവും  എനിക്ക്  മനസിലാകാത്ത  കാര്യമായിരുന്നു .
കൊടുത്ത  വാക്കുകളും കണ്ട  സ്വപ്നങ്ങളും എന്നെ  വെറുത്തു .പിന്നീട് 
വേദനകളും  പരിഭവവുമായ് കുറെ കാലം , മഴയും വെയിലും മാറി മാറി  വന്നു പോയി അവളെ നഷ്ട്ട പെട്ട ഞാന്‍  അവളെ പോലെ  മരണത്തെ  വല്ലാതെ സ്നേഹിച്ചു . മഴ പോലെ  കണ്ണീര്‍  വാര്‍ത്ത‍  അവള്‍ എന്നെ  ഓര്‍ക്കുന്നുണ്ടാവുമോ .അന്ന് അവള്‍ കരഞ്ഞതുപോലെ  അവളെയോര്‍ത്തു  തോരാത്ത മഴ പോലെ  കരയുന്നു 
വേദനയുടെ  കനല്‍ പുകയുമ്പോള്‍  ഒരു മഴ പക്ഷി  നിര്‍ത്താതെ കരയുന്നു .