Showing posts with label പൊതു വിഷയം. Show all posts
Showing posts with label പൊതു വിഷയം. Show all posts

Friday, 9 November 2012





ടാങ്കര്‍ അപകടം ഡ്രൈവര്‍ക്ക് ഫിലിപ്പീന്‍സ് നിയമ സഹായം നല്‍കും ;റിയാദ് ഇരുപത്തി രണ്ട് പേരുടെ ജീവനപഹരിച്ച റിയാദ് ഖുരൈസ് റോഡില്‍ നവംബര്‍ ഒന്നിനുണ്ടായ വാതക ടാങ്കര്‍ ദുരന്തത്തില്‍ പ്രതിയായി സൌദി പോലീസേ കസ്റ്റടിയിലുള്ള തങ്ങളുടെ പൌരനായ റോബിന്‍ കേബെങ്ങിനു വേണ്ട നിയമ സഹായം നല്‍കുമെന്ന് ഫിലിപ്പീന്‍ ഗവര്‍മെന്റ് .വാതക ടാങ്കറിന്റെ ഡ്രൈവറായ കേബെങ്ങ് ദുരന്തത്തെ കുറിച്ച് അന്ന്യേഷണം നടത്തുന്ന സൌദി ഇന്‍വെസ്റ്റ്‌ ഗേഷന്‍ ടീമിന്റെ കസ്റ്റ ടിയില്‍ ആണ് ഉള്ളത് 

ദുരന്തവുമായി ബന്ധപ്പെട്ട സൗദി ഗവണ്‍മെന്‍റിന്‍െറ മുഴുവന്‍ അന്വേഷണ നടപടികളുമായും സഹകരിക്കുമെന്നും ഇക്കാര്യത്തില്‍ റോബിന്‍ കെബേങ്ങിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി ആല്‍ബര്‍ട്ട് ഡെല്‍ റൊസാരിയോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ ഘടകങ്ങളുള്ള ഓവര്‍സീസ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അഡ്മിനിസ്ട്രേഷന്‍ കെബേങ്ങിന്‍െറ കുടുംബത്തെ നേരില്‍ കണ്ട് മുഴുവന്‍ നിയമ ചെലവുകളും വഹിക്കാന്‍ സംഘടന ഫണ്ട് മാറ്റിവെച്ചതായി അറിയിച്ചു.
കെബേങ്ങ് സംഘടനയുടെ അംഗമായിരുന്നെന്ന് സംഘടനാ ഭാരവാഹി കാര്‍മലിറ്റ ഡിംസണ്‍ പറഞ്ഞു. കെബേങ്ങിന് വേണ്ടി ഫിലിപ്പീന്‍സ് വിദേശകാര്യ വകുപ്പ് അഭിഭാഷകനെയും ഏര്‍പ്പെടുത്തും. അതിനിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഭൂരിപക്ഷം പേരും ആശുപത്രികള്‍ വിട്ടു. അവശേഷിക്കുന്ന ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ പരിശോധന നടപടികള്‍ സൗദി ഫോറന്‍സിക് വിഭാഗത്തില്‍ പുരോഗമിക്കുകയാണ്. മരിച്ചവരില്‍ ഒരു ഫിലിപ്പൈനിയെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍...................................................,,,,,,,,,
റിയാദിലെ   ടാങ്കര്‍ ദുരന്തത്തിലേക്ക് വാഹനം ഓടിച്ച ഫിലിപ്പീനി പൌരനു ഫിലിപ്പീന്‍ ഗവര്‍മെന്റ് നല്‍കുന്ന  പരിരക്ഷ യെ കുറിച്ചുള്ള വാര്‍ത്തയാണ് മുകളില്‍ [മാധ്യമം ദിന പത്രം ]
ദുരന്തത്തെ ന്യായീകരിക്കാന്‍ വേണ്ടിയല്ല ഈ കുറിപ്പ് .ഞാനും ഒരു പ്രവാസിയാണ്  വലിയ വാഹനം ഓടിക്കുന്ന ഞാന്‍ ഇതു പോലൊരു സംഭവം  എനിക്കോ ഏതെങ്കിലും ഇന്ത്യക്കാരനോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്ന അവസ്ഥ എന്ന് ആലോചിച്ചപ്പോള്‍ ..........
ഇരുപത്തി രണ്ടു ആളുകള്‍ മരണമടഞ്ഞു ,നൂറിലേറെ ആളുകള്‍ക്ക് പരിക്ക് പറ്റി ,നൂറിലേറെ വാഹനങ്ങളും ,കടകളും നശിച്ചു ,ഒരു പാലം തകര്ന്നൂ കോടി കണക്കിന് റിയാലിന്റെ നഷ്ടമാണ് ഉണ്ടായത് .നഷ്ടപെട്ടവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു .
ഫിലിപ്പീനി ഡ്രൈവറുടെ അശ്രദ്ധ യാണ് ദുരന്തം ഉണ്ടാകാന്‍ കാരണമെന്നു പ്രാഥമിക നിഗമനം .ശരിയോ തെറ്റോ സംഭവിക്കാനുള്ളത് സംഭവിച്ചു .അതില്‍ നിന്ന് മുക്തി നേടുകയാണ്‌ ഇനി വേണ്ടത് .സൌദി അറേബ്യയില്‍ ആയതു കൊണ്ട് അത് വേഗം തന്നെ ഉണ്ടാകും എന്ന് ഉറപ്പു ഉണ്ട് .
ഇവിടെ ചിന്തികേണ്ട വിഷയം ഫിലിപ്പീന്‍ എന്ന രാജ്യം അവിടെത്തെ ഒരു  പ്രവാസി  പൌരനു ഭരണാധികാരികള്‍ നല്‍കുന്ന പരിഗണനയും സ്നേഹവും സുരക്ഷിതവും കാണുമ്പൊള്‍ നമ്മുടെ  നാട്ടിലെ ജീര്‍ണിച്ച അധികാരി വര്‍ഗങ്ങള്‍ രാജ്യത്തിന്‍റെ നട്ടെല്ല് കൂടിയായ പ്രവാസികളോട് ചെയ്യുന്ന അവഗണന കാണുമ്പൊള്‍ തോക്കെടുക്കാനാണ് തോന്നാറ് .[കയ്യില്‍ തോക്കില്ല ]
ഈ അപകടം ഒറ്റ പെട്ട താണെങ്കിലും ഫിലിപ്പീന്‍ എംബസി യുടെ ഇത്തരം ഇടപെടല്‍ ഒറ്റ പെട്ടതല്ല .അവരുടെ ഓരോ പ്രവാസിയുടെയും കാര്യത്തില്‍ ഈ  ശ്രദ്ധ അവര്‍ കാണിക്കാറുണ്ട് .സ്വന്തം രാജ്യത്തെ എത്ര ആളുകള്‍ വിദേശത്ത് തൊഴില്‍ എടുക്കുന്നു എന്ന് പോലും അറിയാത്ത കേന്ദ്ര ,സംസ്ഥാന മന്ത്രിമാര്‍ ഉള്ള നാടാണ്‌ നമ്മുടേത്‌. 
അന്യ നാട്ടില്‍ പണിയെടുക്കുന്ന ഓരോ പ്രവാസിയും നാടിന്‍റെ സമ്പത്താണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അധികാരത്തിന്‍റെ സുഖ ലോലതയില്‍ തിമിരം ബാധിച്ച രാഷ്ട്രീയ നപുംസകങ്ങളെ ബഹിഷ്കരിക്കാനും ഒറ്റ പെടുത്തുവാനും രാഷ്ട്രീയം മറന്നു ഓരോ പ്രവാസിയും ഒന്നകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
നികുതി പണം കൊണ്ട് വിദേശ രാജ്യങ്ങള്‍ ചുറ്റിയടിക്കാന്‍ കറങ്ങി നടക്കുന്ന മന്ത്രി പുംഗവന്‍ മാര്‍ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു അങ്ങ് പോകും .അവര്‍ക്ക് സ്വീകരണം കൊടുക്കാന്‍ കുറെ മറ്റവന്‍ മാരും ...പ്രിയപെട്ടവരെ ദയവായി ഇത്തരം വേദികളില്‍ പോയി ഇരുന്നു കൊടുക്കരുത് .
എയര്‍ ഇന്ത്യയെ കുറിച്ച് എഴുതി ബോറടിപ്പിക്കുന്നില്ല ..അത് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ അക്രമാസ്ഥാനാകാന്‍ സാധ്യതയുണ്ട് .
പ്രവാസ ലോകത്തെ കുട്ടി നേതാക്കന്മാര്‍ കുറച്ചു കാലം പത്രത്തില്‍ മുഖം കാണിക്കാനുള്ള സ്വീകരണങ്ങളില്‍ നിന്ന് വിട്ടു നിന്നാല്‍ അതൊരു നല്ല തുടക്കമാകുമായിരുന്നു .നമ്മുടെ അടിസ്ഥാന പ്രശ്നപ്രശ്നങ്ങള്‍ക്ക് അല്പം പരിഹാരം ഉണ്ടായാല്‍ പ്രവാസികള്‍ക്ക് വേണ്ടി ഒരു പത്രം തന്നെ തുടങ്ങി അതില്‍ ഒരു പേജ് തന്നെ നിങ്ങളുടെ  മുഖം കാണിക്കാന്‍ വേണ്ടി  മാറ്റി വെച്ച് തരാം .
ഒരു ഇന്ത്യ കാരനായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.പക്ഷെ  ഒരു ഇന്ത്യന്‍ പ്രവാസിയായതില്‍ ഞാന്‍ ദുഖിക്കുന്ന

Tuesday, 22 May 2012

രൂപയും കേന്ദ്ര ഗവര്‍മെന്റും



മാസ ശമ്പളം കിട്ടാന്‍ ദിവസങ്ങള്‍ എണ്ണി യിരിക്കുകയാണ് ലോകത്തുള്ള എല്ലാ ഇന്ത്യന്‍ പ്രവാസികളും .രൂപയുടെ മൂല്യം ഇടിഞ്ഞ തിനാല്‍  വിദേശത്ത് കിട്ടുന്ന ദിനാറിനും,റിയാലിനും,ഡോളറിനു മെല്ലാം നല്ല മുല്യം തന്നെ .നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാം എന്നത് സന്തോഷം തന്നെ .പക്ഷെ നാട്ടില്‍ ഈ പണം ബാക്കിയാകുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ അല്പം വേദനയും ഉണ്ട് .രണ്ടു വര്‍ഷം മുന്പ് പാവങ്ങളുടെ മീനായ മത്തിക്ക് ഇരുപതു രൂപ ഉണ്ടായിരുന്നിടത്ത് എന്ന് അറുപതു രൂപ നല്‍കണം .കോഴിയും ബീഫും പരമാവതി ഒഴിവാക്കാന്‍ ശ്രമിച്ചാലും മലയാളിക്ക് പച്ചകറി ഒഴിവാക്കാന്‍ കഴിയുമോ .തക്കാളിക്കും ഉള്ളിക്കുമെല്ലാം തീ പിടിച്ച വില .കുറച്ചു കാലം മുന്പ് വരെ നൂറു രൂപയുണ്ടെങ്കില്‍ ഒരു സഞ്ചി നിറയെ സാധനങ്ങള്‍ കിട്ടുമായിരുന്നു. ഇന്ന് നൂറു രൂപയ്ക്കു ഒന്നര കിലോ തക്കാളി മാത്രമേ കിട്ടുകയുള്ളൂ .ഈ രീതിയില്‍ പോയാല്‍ അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ നമ്മുടെ നാടിന്‍റെ സ്ഥിതി എന്താകും .അയാള്‍ രാജ്യമായ ശ്രീലങ്കയിലെയും ,പാകിസ്ഥാനിലെയും പണം പോലെ നമ്മുടെ രൂപ മാറും.ഇപ്പോഴെത്തെ തകര്‍ച്ച ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയുമായിരുന്നു .പക്ഷെ അമേരിക്കന്‍ വിധേയത്വം 
പട്ടിണി രാജ്യമായ ഇന്ത്യയെ ഭരിക്കുന്ന കോടീശ്വരന്‍ മാര്‍ക്ക് ശക്തമായ നിലപാട് എടുക്കാന്‍ ധൈര്യമില്ലാതെ   പോയി .സംസ്ഥാനത്ത് വില കയറ്റം രൂക്ഷ മായി  ജനങ്ങള്‍ നട്ടം തിരിയുന്ന നേരത്ത് വലതും ഇടതും ഉപ തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് .കേരളത്തില്‍ ഒരു എം എല്‍ എ കുറവുട്ടെന്നു കരുതി ഒന്നും സംബവിക്കാനില്ല.
ഇത്തരം പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ഇവര്‍ക്ക് എത്ര നാള്‍ കഴിയും .ഭരണ വര്‍ഗം കുറച്ചേ ഉണ്ടാകും അവര്‍ക്കായി സ്റ്റാര്‍ ഹോട്ടെലുകള്‍ ഇനിയും ഉയരും .ജനങ്ങള്‍ക്ക്‌ റേഷനരിയുടെ ചോറും ചമ്മന്തിയും കുറെ കാലം കഴിയുമ്പോള്‍ അതും ഇല്ലാതാകും .എന്നാലും ഇവര്‍ക്ക് തന്നെ ഇനിയും വോട്ടു ചെയ്യണം ഇവര്‍ ഭരിക്കാനായി ജനിച്ചതാണല്ലോ .    

Saturday, 5 May 2012

മുല്ല പെരിയാര്‍

ഇപ്പം എന്തായി,ആന മയില്‍  ഒട്ടകം ,മലപ്പുറം കത്തി .മുല്ല പെരിയാര്‍ ആണുങ്ങള്‍ കൊണ്ടുപോയി .ചിദംബരം തമിള്‍ നാട്ടില്‍ പോയി പ്രസങ്ങിച്ചത്‌ എല്ലാവരും മറന്നു പോയോ .ഇതൊക്കെ ആദ്യമേ പ്ലാന്‍ ചെയ്ത കളികളാണ് .ഇതിന്‍റെ പര്യവസാനം എന്താകുമെന്നു കേന്ദ്ര ഗവര്‍മെണ്ടിനും ,കേരള ഗവര്‍മെണ്ടിനും നേരത്തെ അറിയാം .കോടതി വിധിയാണെന്ന് പറഞ്ഞു നമ്മള്‍ സമാധാനിക്കും  എന്ന് എല്ലാവര്‍ക്കും അറിയാം .ഇതു തിരിച്ചായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്‍റെ  കേന്ദ്ര ഭരണം നഷ്ട്ടപെടും .ഒരു കേന്ദ്ര മന്ത്രിയും ഒരു മലയാളിയും തമിള്‍ നാട്ടില്‍ കാല് കുത്തില്ല .ഇവിടെത്തെ കുറെ മറ്റവന്മാര്‍ [കേന്ദ്ര മന്ത്രിമാര്‍ ]പിന്‍ ബെഞ്ചി ലിരുന്നു എന്തു കോപ്പാണ് ചെയ്യുന്നത് ആര്‍ക്കറിയാം .ശക്തമായി ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാതെ നാണമില്ലാത്തവര്‍ രാഷ്ട്രീയം കളിക്കുന്നു .തമിള്‍ നാടിന്‍റെ ഒരു പ്രത്യകത അവര്‍ അവരുടെ പൊതു വിഷയത്തില്‍ അവര്‍ ഒറ്റ കെട്ടാണ്.നമ്മളോ ,വരും തിരഞ്ഞെടുപ്പുകള്‍ കുത്തി കൊട് വലുതായി.അവരെയും പറഞ്ഞിട്ട് കാര്യമില്ല .അവര്‍ അവരുടെ തൊഴില്‍ ചെയ്യുന്നു . കേരളത്തിലെ വോട്ടര്‍മര്‍ക്കാന് ആദ്യം ഉളുപ്പ് വേണ്ടത് .രാഷ്ട്രീയക്കാര്‍ അധികാരത്തിനായി പലതും കളിക്കും .ഡാം തകര്‍ന്നു കുറെ ആളുകള്‍ മരിച്ചാല്‍ രാഷ്ട്രീയകര്‍ക്ക് ഒന്ന് കൂടി ഉഷാറായി .ഡാം വിഷയത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധം നെയ്യാറ്റിന്‍ കര ഉപ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതില്‍ നിന്നു  ശ്രദ്ധ തിരിക്കനാണോ  ഒഞ്ചി യത്തെ കൊലപാതകം എന്ന് സംശയികേണ്ടിയിരിക്കുന്നു .

Monday, 9 April 2012

തട്ടിപ്പ്



നമ്മുടെ നാട്ടിലെ പല കെട്ടു കഥകള്‍ കേട്ടാണ് നമ്മളെല്ലാം വളര്‍ന്നത്‌ .ഈ കഥ കളുടെയെല്ലാം യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയുകയുമില്ല ആരും 
അന്നെഷിച്ചു പോകാറുമില്ല.തല മുറകളായി നമ്മുടെ കാരണവന്മാര് കൈമാറി വന്ന ഊഹ കഥകളുടെ പല സത്യങ്ങളും ഇന്നും മറഞ്ഞു കിടക്കുകയാണ് .നേരിട്ട് കണ്ടവരോ കേട്ടവരോ ഇന്ന് ജീവനോടെയില്ല .പുതിയ ആളുകള്‍  പോലും പല സത്യങ്ങളും ഓരോരുത്തരുടെ ഭാവന അനുസരിച്ച്സത്യമല്ലാത്ത തരത്തില്‍ മാറ്റി തീര്‍ത്തിരിക്കുന്നു .അന്നത്തെ സ്ഥിതി ഇങ്ങിനെ മാത്രമായിരുന്നെങ്കില്‍  ഇന്ന് പഴയ എല്ലാ തട്ടിപ്പുകളും കെട്ടു കഥകളും നിലനിര്‍ത്തി കൊണ്ട് ആധുനിക തട്ടിപ്പുകള്‍ തഴച്ചു വളരുന്നു .
തടി കുറയ്ക്കാനും കൂട്ടാനും പുറത്തു പുരട്ടാനുള്ള മരുന്ന് ,നീളം വെയ്ക്കാന്‍ ലേഹ്യം ,സൌധര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും മരുന്ന് .കാര്യ സാധ്യത്തിനും പെട്ടെന്ന് പനക്കാരനാകാനും  ഏലസും, മന്ത്രവാതവും.ചിട്ടി കമ്പനികളും ഫ്ലാറ്റ് തട്ടിപ്പ്  ഇങ്ങിനെ നീണ്ടു പോകുന്നു .
ഇന്ത്യയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 
ഇത്തരം ദേശീയ അന്തര്‍ ദേശീയ തട്ടിപ്പ് സംഘങ്ങളുടെ പ്രധാന മാര്‍ക്കറ്റില്‍ ഒന്ന് കേരളമാണ്.ബുദ്ധിയുള്ളവരാനെന്നു സ്വയം വിശേഷികുന്ന നമ്മളെ പറ്റിക്കാന്‍ എളുപ്പമാണെന്ന് അറിയാവുന്ന കമ്പനികള്‍ അത് തന്ത്ര പൂര്‍വ്വം മുതലെടുക്കുന്നു .റോഡരികില്‍ ഏതെങ്കിലും ഒരാള്‍ കുറച്ചു മരുന്ന് നിരത്തി വെച്ചു ഇതു കഴിച്ചാല്‍ ആയുസ്സ് കൂടും എന്ന് പറഞ്ഞാല്‍ പോലും കൂട്ടം കൂടി നിന്നു വാങ്ങുന്നവരായി മാറി മലയാളികള്‍ .
പണ്ടെത്തെ ജനങ്ങള്‍ക്ക്‌ കാര്യങ്ങള്‍ അറിയാനുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു .വാമൊഴിയായി അറിഞ്ഞത് കൊണ്ടാകാം പല കഥകളും തെറ്റായി പ്രചരിക്കാന്‍ ഇടയായതും .എന്നാലോ ഇന്നത്തെ അവസ്ഥ അങ്ങിനെയാണോ ഓരോ കാര്യങ്ങളെ പറ്റി വ്യക്തമായി അറിയാനുള്ള സാഹചര്യം ഇന്നുണ്ട്.എന്നിട്ടും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വഞ്ചിക്കപെടുന്ന കാലമായി മാറി .ഉറ്റവരെയും സുഹൃത്തുക്കളെയും 
വിശ്വസിക്കാന്‍ നമുക്ക് പേടി യാണ് .കുത്തക കമ്പനികള്‍ പ്രചരിപ്പിക്കുന്ന കഥകളും പരസ്യങ്ങളും നമ്മള്‍ പൂര്‍ണമായും വിശ്വസിക്കും .ഇത്തരം കമ്പനികള്‍ നമ്മുടെ നാട്ടില്‍ നിന്നു ജനങ്ങളെ കബളിപ്പിച്ചു ചോര്‍ത്തിയ പണമുണ്ടെങ്കില്‍ നമ്മുടെ നാട് അമേരിക്കയെ വെല്ലുന്ന തരത്തില്‍ വികസിക്കുമായിരുന്നു.
ഇതിനൊക്കെ  അല്പം പരിഹാരം മുന്നോട്ടുള്ള കാലത്ത് വേണമെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് വീട്ടില്‍ വെച്ചും സ്കൂളില്‍ വെച്ചും അവിശ്യമായ ബോധ വല്കരണം നടത്തണം .കുട്ടികള്‍ക്ക് അടിസ്ഥാനമില്ലാത്ത കഥകള്‍ പറഞ്ഞു കൊടുത്തു അവരുടെ ബുദ്ധിയെ, ചിന്തകളെ തെറ്റായ വഴിക്ക് നയിക്കരുത് . ഗവര്‍മെന്റ്റ് ശക്തമായ നിയമ നിര്‍മാണം കൊണ്ടുവരികയും മാധ്യമങ്ങള്‍ ഇത്തരം തട്ടിപ്പ് പരസ്യങ്ങളും കഥകളും പ്രച്ചരിപ്പിക്കതിരിക്കയും  ചെയ്താല്‍ നമ്മുടെ സമ്പത്ത് തട്ടിപ്പ് വീരന്മാര്‍ കൊണ്ട് പോകാതെ സംരക്ഷിക്കാം .
  

Sunday, 18 March 2012


 കോഴിക്കോടിന്‍റെ  ജനകീയ കലക്ടര്‍ പി ബി സലിം പടിയിറങ്ങുന്നു 
കോഴിക്കോടിന്‍റെ ചരിത്രത്തില്‍ ഇത്ര  ജനകീയനായ ഒരു കലക്ടര്‍ ഉണ്ടായിട്ടില്ല എന്ന് തറപ്പിച്ചു പറയാന്‍ കഴിയും .മൂന്നു വര്‍ഷം കൊണ്ട് കൊഴികൊട്ടെ ജനങ്ങളുടെ മനസ്സില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത തരത്തില്‍ ഇടം നേടി കഴിഞ്ഞു .ഒരു സക്കാര്‍ പ്രതിനിധി എങ്ങിനെ യായിരിക്കണമെന്നു കേരളത്തിലെ ജനങ്ങള്‍ക്ക്‌ അദ്ദേഹം പ്രവര്‍ത്തനത്തിലൂടെ കാണിച്ചു കൊടുത്തു .ഒരിക്കലും അടുക്കാന്‍ കഴിയാത്ത തരത്തില്‍ അകന്ന മാറാട് കാരെ സ്പര്‍ശം എന്ന് പേരിട്ട സ്നേഹ സംഗമത്തിലൂടെ ഒന്നാക്കി നിര്‍ത്തി വിള്ളല്‍ ഏറ്റെ  കോഴിക്കോടിന്‍റെ പേര് കേട്ട മത സൌഹാര്‍ത്ഥം തിരിച്ചു കൊണ്ട് വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു .അത് പോലെ തന്നെ ജില്ലയിലെ അവശത അനുഭവിക്കുന്നവരുടെ  പ്രശ്നങ്ങള്‍ക്ക് നേരിട്ട് ചെന്ന് കണ്ടു പരിഹാരം ഉണ്ടാക്കിയിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ് .പറഞ്ഞാല്‍ തീരാത്തത്ര വികസന പ്രവര്‍ത്തനങ്ങളിലൂടെ ജില്ലക്ക് ചൈതന്യം നല്‍കുവാന്‍ പി ബി സലിം അഹോരാത്രം പരിശ്രമിച്ചു .എല്ലാ വിഭാഗം ജനങ്ങളെയും ഒന്നാക്കി നിര്‍ത്തി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചരിത്രമായി നിലകൊള്ളുന്നവയാണ്.വിവാദങ്ങളില്‍ പെടാതെ ഏതൊരാള്‍ക്കും എപ്പോഴും തന്‍റെ പ്രശ്നങ്ങള്‍ പറഞ്ഞു ചെല്ലാവുന്ന തരത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം വിപുലീകരിക്കാന്‍ കഴിഞ്ഞു .ബംഗാളിലെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ ബംഗാള്‍ ഗോവര്‍മെന്റ്റ് അദ്ധേഹത്തെ ബംഗാളിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ കുറെ കാലങ്ങളായി ശ്രമം നടത്തുകയായിരുന്നു .നിയമ പരിമിതി ഉപയോഗിച്ച് അദ്ധേഹത്തെ കോഴിക്കോട് നിര്‍ത്തുവാന്‍ കേരളത്തിലെ ഗോവര്‍മെന്റ്റ് പരമാവതി ശ്രമിക്കുകയും ചെയ്തു .ഇതു നാട്ടിലായാലും തന്‍റെ ഉത്തരവാദിത്തം ഭംഗിയായി  നിര്‍വഹിക്കാന്‍ പി ബി സലിം കാണിക്കുന്ന മനസ്സ് പ്രസംസനീയം ന്നെ.നന്ദി.. നന്ദി ..എല്ലാ ഭാവുകങ്ങളും നേരുന്നു .         

Sunday, 11 March 2012

കോഴിക്കോട് തീ പിടുത്തം

കോഴിക്കോട് നഗരത്തില്‍ അടിക്കടി ഉണ്ടാകുന്ന തീ പിടുത്തം യാദ്രിശ്ചികമാണെന്ന് തോന്നുന്നില്ല .ഒന്നെങ്കില്‍ ഏതെങ്കിലും വലിയ കടക്കരെന്റെ കട നഷ്ടത്തിലായിരിക്കും വലിയ തുകക്കുള്ള  ഇന്‍ഷുറന്‍സ് എടുത്തു ആളെ വെച്ചു കത്തിക്കുക എന്നിട്ട്  ഇന്‍ഷുറന്‍സ് വാങ്ങുക  ,അല്ലെങ്കില്‍ ഭൂ മാഫിയയുടെ .അല്ലെങ്കില്‍ കെട്ടിട ഉടമയും കച്ചവടക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒക്കെയാകാന്‍ ഏറെ സാധ്യത ഉണ്ട് .ഇതിലൊക്കെ ബലിയാടകുന്നത് പാവപെട്ട കച്ചവടക്കാരാണ്.വലിയ കട ഉടമകള്‍ക്ക്  വലിയ തുകക്കുള്ള  ഇന്‍ഷുറന്‍സ് മറ്റും ഉണ്ടാകും അതിനാല്‍ അവര്‍ക്ക് തീ പിടിച്ചാലും പ്രശ്നമില്ല .ഇവിടെ എന്ത് സംഭവിച്ചാലും നഷ്ട്ടം എപ്പോഴും  സാധാരണകാരന് .കേരളത്തിലെ  ഏറ്റവും നല്ല കലക്ടര്‍ മാരില്‍ മുന്നില്‍ നില്‍കുന്ന  ആളാണ് പി ബി സലിം. ഒരുപാട് നല്ല പ്രവര്‍ത്തികളും തീരുമാനങ്ങളും എടുത്തു പ്രശംസ പിടുച്ചു പറ്റിയ അദ്ധേഹത്തെ തീ കെടുത്താന്‍ ഫയര്‍ ഫോര്‍സ്‌ എത്താന്‍ അല്പം വൈകി എന്ന കാരണത്താല്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌ വളെരെ മോശമായി പോയി .ജനങ്ങള്‍ കയ്യേറ്റം ചെയ്യേണ്ടിയിരുന്നത് അവിടെ എത്തിയ മന്ത്രി മാരെയും രാഷ്ട്രീയ കാരെയും ആയിരുന്നു .ഇതിനു മുന്‍പ് തീ പിടിച്ച കെട്ടിടത്തിലെ കച്ചവടകാര്‍ക്ക് നല്‍കാം എന്നേറ്റ നഷ്ട പരിഹാരം നല്‍കാതെ വീണ്ടും വാഗ്ദാനം നല്കാന്‍ എത്തിയ അവരെയായിരുന്നു തടയേണ്ടത് .ഇടക്കിടെ ഉണ്ടാകുന്ന തീ പിടുത്തത്തിന്റെ യദാര്‍ത്ഥ കാരണം ഇനിയും കണ്ടു പിടിച്ചില്ലെങ്കില്‍ ഇനിയും നമ്മുടെ നഗരം കത്തും .ഇതിന്‍റെ പിന്നിലുള്ളവര്‍ 
വലിയ പിടിപാടുള്ളവരാന്.  



Tuesday, 6 March 2012

കപ്പലപകടം

കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന കപ്പലപകടം സംശയികേണ്ടിയിരിക്കുന്നു.അറിഞ്ഞോ അറിയാതെയോ എന്ന് വിശദമായി  പരിശോധികെണ്ടെതുണ്ട്.രണ്ടു അപകടങ്ങളും കപ്പല്‍ ചാലുകള്‍ക്ക് പുറമെയാണ് നടന്നത് .ലോകത്തില്‍ മത്സ്യ ബന്ധനം തൊഴിലായി സ്വീകരിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ രാജ്യം. അത് പോലെ തന്നെ  ഗുണ മേന്മയുള്ള മത്സ്യ സമ്പത്ത് ഏറെയുള്ള നമ്മുടെ പരിധിക്കുള്ളില്‍ ഇടക്കിടെ യുണ്ടാകുന്ന കടല്‍ ആക്രമങ്ങള്‍ ആര്‍ക്കും സംശയം തോന്നാം .നമ്മുടെ മത്സ്യ സമ്പത്ത് കൊള്ളയടിക്കാന്‍ വിദേശ കുത്തകകള്‍ ശ്രമം തുടങ്ങിയിട്ട് കുറെ കാലമായി .എല്ലാ രീതിയിലും ഇതിനെ ചെറുകേണ്ടതുണ്ട് . മത്സ്യ ബന്ധനം മാത്രം അറിയുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ കൂട്ട ആത്മഹത്യയിലേക്കും മറ്റു അരാജക പ്രവൃത്തിയിലെക്കും ഒരു സമൂഹം നീങ്ങും .അത് നമ്മുടെ രാജ്യത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചക്ക് വിഘാതമാകും .


Sunday, 26 February 2012

ഇറ്റലിക്ക് എന്താ കൊമ്പുണ്ടോ ;

ഇറ്റലിക്ക്  എന്താ കൊമ്പുണ്ടോ ;
നമ്മുടെ സമുദ്രാ അതിര്‍ത്തികുള്ളില്‍ വെച്ചു  രണ്ടു മത്സ്യ തൊഴിലാളികളെ നിഷ് കരുണം  വെടിവെച്ചു കൊന്ന ഇറ്റലി നാവികരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍  നമ്മുടെ അധികാരികള്‍ക്ക് എപ്പോഴും വലിയ താല്പര്യമൊന്നും ഇല്ല.ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ എന്തൊക്കെയോ ചെയ്യുന്നു എന്നു മാത്രം .കേരളത്തിലും  ഉത്തരേന്ത്യയിലും  ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ്‌  അല്പമെങ്കിലും നടപടികള്‍ എടുക്കുന്നത് .ഇറ്റലി അധികാരികള്‍  അവരുടെ നാവികര്‍  തെറ്റുകാരന്നരിഞ്ഞിട്ടും അവരെ രക്ഷിക്കാന്‍  വേണ്ടതെല്ലാം  ഓടി നടന്നു ചെയ്യുന്നു .കുറ്റക്കാര്‍ ഇപ്പോഴും പോലീസ് കസ്റ്റെടി എന്ന പേരില്‍ സുഖമായി ഇരിക്കുന്നു .വെടിയേറ്റ്‌ മരിച്ചത്  രണ്ടു  മുസ്ലിം വിശ്വാസികള്‍  ആയിരുന്നെങ്കില്‍ എന്തായിരുന്നു പുകില്‍  എന്നു നിങ്ങളാരെങ്കിലും ചിന്തിച്ചിടുണ്ടോ .പാകിസ്താനില്‍ നിന്നും പരിശീലനം ലഭിച്ച മുസ്ലിം തീവ്ര വാദികള്‍ നടത്തിയ ഭീകരാക്രമണ മായി ചിത്രീകരിച്ചു ഭരണകൂടവും മാധ്യമങ്ങളും ഒരു ആഘോഷമാക്കുംമായിരുന്നു .എല്ലാ അന്താരാഷ്ട്ര  നിയമങ്ങളും നയതന്ത്ര ഇടപെടലും ഒക്കെ 
ഇന്ത്യ പോലുള്ള പിന്നോക്ക രാജ്യങ്ങള്‍ക്ക് മാത്രമേ ബാധകമാവു   എന്നു എല്ലാവര്‍ക്കും അറിയാം .ഇതു തിരിച്ചായിരുന്നെങ്കില്‍ എന്ത് നടക്കും എന്നും നമ്മള്‍ക്ക് അറിയാവുന്നതാണ് . കുറ്റവാളികള്‍ക്ക്  രക്ഷ പെടാനുള്ള എല്ലാ വഴികളും നമ്മുടെ രാജ്യം  തന്നെ ഒരുക്കി കൊടുക്കും .അതായിരിക്കും സംഭവിക്കുക .കാരണം വെള്ള കാരോടുള്ള വിധേയെത്വം ഇപ്പോഴും നമ്മുടെ ഭരണാധികാരികള്‍ ക്ക്  ഇപ്പോഴുമുണ്ട് .എല്ലാ സംഭവങ്ങളും പോലെ ഇതും കുറച്ചു ദിവസം കഴിഞ്ഞാല്‍ എല്ലാവരും  മറക്കും .മറക്കാന്‍ കഴിയാത്ത രണ്ടു കുടുംബങ്ങള്‍ മാത്രം ബാക്കിയാകും .

Friday, 23 December 2011

മാലാഖമാരുടെ കണ്ണീര്‍


ഒരു മനുഷ്യന്‍    നിസ്വഹായനാകുന്ന ഒരവസ്ഥ യാണ് രോഗം .അപ്പോഴാണ് അവന്‍ ആശുപത്രിയെ പറ്റി ചിന്തിക്കുക .രോഗമില്ലെങ്കില്‍ ഒരാള്‍ക്കും ഇഷ്ടമില്ലാത്ത ഒരു സ്ഥലമാണ്‌ ആശുപത്രി .അവിടുത്തെ മണവും ,കരച്ചിലും  ബഹളവും വൃതിയില്ലായ്മയും ഒന്നും ആര്‍ക്കും പെട്ടെന്ന്  പിടിക്കില്ല .ഇവിടെയാണ് ഒരു രോഗവുമില്ലാതെ [പിന്നീട് മാറാരോഗിയാകും] രോഗികളെ പരിചരിച്ചു രാവും പകലുമില്ലാതെ തുച്ചമായ വേതനത്തില്‍ പുഞ്ചിരിയോടെ കഷ്ടപെടുന്ന ഒരു വിഭാഗമാണ് നഴ്‌സുമാര്‍  .രോഗമില്ലാത്തവര്‍ പുച്ചംതോടും രോഗമുള്ളവര്‍ ബഹുമാനത്തോടും കാണുന്ന ഒരു സേവന ജോലിയാണ്   നഴുസുമാരുടെത് . .അവരുടെ തൊഴില്‍ പീഡന കഥകള്‍ ഇപ്പോഴാണ് ശരിക്കും പുറത്തു വരുന്നത്. ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല .എത്രയോ കാലം മുന്‍പേ അവര്‍ അനുഭവിച്ചു വരുന്നതാണ് .അവരുടെ മനസ്സിന്‍റെ വലിപ്പം കൊണ്ടായിരിക്കാം ഒരു വലിയ വിഷയമായി ഇതുവരെ  ഉയര്‍ന്നു വരാതിരുന്നത് .അല്ലെങ്കില്‍ ഒരു ശക്തമായ സംഘടിത സ്വഭാവം അവര്‍ക്കില്ലാതെ പോയതായിരിക്കാം കാരണം .ആതുര സേവന രംഗം പണമുണ്ടാക്കാനുള്ള വേദി യായി മാറാന്‍ തുടങ്ങിയപ്പോഴാണ് ഈ രംഗം കൂടുതല്‍ വഷളായത് .കേരളത്തിന്‌ അകത്തും പുറത്തും മുള്ളആശുപത്രികളില്‍ നടക്കുന്ന  ഞെട്ടിക്കുന്ന കഥകള്‍ ആരെയും ഭയപെടുതുന്നവയാണ് .ലക്ഷ കണക്കിന് രൂപ കടം എടുത്തു പഠിച്ചു ഏതെങ്കിലും ഒരു ഹോസ്പിറ്റലില്‍ ജോലിക്ക് കയറിയാല്‍ പിന്നെ കഷ്ട്ട പാട് തുടങ്ങുകയായി .വിശ്രമമില്ലാത്ത ജോലിയും ശാരീരികവും മാനസികവുമായ  പീഡനങ്ങള്‍ .അനുഭവിച്ചു അനുഭവിച്ചു വീര്‍പ്പു മുട്ടിയവരാണ് ഈ വിഭാഗം .ഇന്നും ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്‌ .ഭരണ പക്ഷവും പ്രതി ഭക്ഷവും ഇവരുടെ കാര്യത്തില്‍ അധികം മിണ്ടുന്നില്ല .അല്ലെങ്കിലും രാഷ്ട്രീയ കാര്‍ക്ക് നേട്ടമില്ലാത്ത കാര്യത്തിന് അവരെ കിട്ടില്ല .പല ഹോസ്പിറ്റല്‍ മാനേജ് മെന്റും ഗുണ്ടകളാണ് .അല്ലെങ്കില്‍ അവരുമായി കച്ചവടം പങ്കു വെക്കുന്ന വരാണ്.  പതിനെട്ടു  ഇരുപതു വയസ്സുള്ള പെണ്‍കുട്ടികളാണ് ഈ ഫീല്‍ഡില്‍ കൂടുതലുള്ളത് .ആദ്യമായ് ശരിക്കും പുറത്ത് ഇറങ്ങുന്ന വരാണ് അധികവും .ഇവരെ ഭയപെടുത്താനും എളുപ്പമാണ് .വീട്ടിലെ പ്രാരാബ്ധങ്ങള്‍ കണ്ട് വളര്‍ന്ന ഇവര്‍ പിന്നീട് എല്ലാം സഹിക്കാന്‍ തയ്യാറാകുന്നു .സമൂഹത്തില്‍ മാതൃക യാകേണ്ട അമൃത ഹോസ്പിറ്റല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഗുണ്ട സാങ്കേത മാണന്നു തെളിയിച്ചിരിക്കുന്നു .
ആരും മോശകാരല്ല.മുത്തൂറ്റും,വെള്ളാ പള്ളിയും എല്ലാം ജനങ്ങളെ  സേവിക്കുക എന്ന പേരില്‍ അവിടെത്തെ ജീവനകാരെ പീടിപ്പിക്കുന്നതിനോപ്പം  ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നു .സമൂഹത്തില്‍ വലിയവരായ ഇവര്‍ കെതിരെ ശബ്ദിക്കാന്‍ പലരും മടിക്കുന്നു .
          കേരളത്തിലെ  സ്ഥിതി ഇതാണെങ്കില്‍ അന്യ സംസ്ഥാനത്തെ സ്ഥിതി എന്തായിരിക്കും .ശക്തമായ നിയമ നിര്‍മാണവും അത് നടപ്പിലാക്കാന്‍ കഴിയുന്ന ഉധ്യോഗസ്ഥരും ഉണ്ടെങ്കില്‍ ഒരു പരിധി  വരെ തടയാനാകും .അനവിശ്യമായ  നിയമങ്ങള്‍ പറയുന്ന ആശുപത്രികള്‍ അടച്ചു പൂട്ടും വരെ സമരം നടത്താന്‍ നിങ്ങളും തയ്യാറാകുക .ഇതൊരു  വിഭാഗത്തിന്‍റെ പ്രശ്നമായി കാണാതെ മൊത്തം ജനങ്ങളുടെയും പ്രശ്നമായി കാണാന്‍ എല്ലാവരും ശ്രമിക്കണം .

Sunday, 18 December 2011

കൂടംകുളവും മുല്ല പെരിയാറും തമിഴ്നാടിന്‍റെ ഇരട്ടത്താപ്പ്



                                                                                   

റഷ്യയുടെ സഹായത്തോടെ കൂടം കുളത്ത് നിര്‍മിക്കുന്ന ആധുനിക ആണവനിലയം രാജ്യത്തെ ശാസ്ത്രഞ്ജന്‍ മാരുടെയും ഭരണാധികാരികളുടെയും
[അബ്ദുല്‍കലാം  മുതല്‍ മന്‍മോഹന്‍ സിംഗ് വരെ ] ഉറപ്പു ലഭിച്ചിട്ടും കൂടം കുളത്തെ ജനങ്ങള്‍ നടത്തുന്ന സമരത്തിന്‌ പിന്തുണ നല്‍കുന്ന ജയലളിതയും പ്രതിപക്ഷ പാര്‍ട്ടികളും  നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള അന്നത്തെ ലളിതമായ സാങ്കേതിക വിദ്യ യില്‍ നിര്‍മിച്ച ബലക്ഷയം സംഭവിച്ച ഇടക്കിടെ ബലപെടുത്തല്‍ നടത്തിയ കുമ്മായത്തില്‍ നിര്‍മിച്ച അണകെട്ട് .അതിനു താഴെ ജീവിക്കുന്ന മുപ്പതു ലക്ഷം ജനങ്ങള്‍ക്കും അവരുടെ സ്വത്തിനും ഭീഷണിയില്ലെന്ന് പറയുന്ന തമിഴ്നാട്‌ സര്‍ക്കാരും ജനങ്ങളും സത്യം മറച്ചു വെച്ചു ഒരു ജനതയെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് .ഈ ഇരട്ട താപ്പിനുതക്കതായ മറുപടി നല്കാന്‍ ,സമവായത്തിലെത്താന്‍ വേണ്ടരീതിയില്‍ കോടതിയില്‍ പ്രതികരിക്കാനോ  കേന്ദ്ര ഗവര്‍മേറ്റിനു മേല്‍ സമ്മര്‍ദം ചെലുതാനോ കേരളത്തിന്‍റെ ഒരു നിര കേന്ദ്ര മന്ത്രിമാര്‍ക്കോ  മുഖ്യ മന്ത്രിക്കോ  കഴിഞ്ഞില്ല എന്നത് അപമാനകരം തന്നെ .നമ്മുടെ രാഷ്ട്രീയകാരും ഉധ്യോഗസ്ഥരും മുല്ല പെരിയാര്‍ വിഷയത്തില്‍ ഞങ്ങള്‍ ഒറ്റ കെട്ടാണന്നു പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ് .ഈ വിഷയത്തില്‍ തമിഴ്നാടിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായ പ്രതിഷേധങ്ങളും ആക്രമ സംഭവങ്ങളും കണ്ട് കേരളം പേടിച്ചു പിന്‍ വാങ്ങുന്നതാണ് കണ്ടത് .തമിഴ്നാടിന്‍റെ ഏറ്റവും വലിയ വിപണിയാണ് കേരളം. ആ കേരളത്തിലേക്ക് സാധനങ്ങള്‍ കയറ്റി  അയക്കില്ലെന്നും ലോറികള്‍ തടയുമെന്നും അവര്‍ പറഞ്ഞപ്പോള്‍ നിങ്ങളുടേത് ഞങ്ങള്‍ക്കും വേണ്ട എന്നു പറയാന്‍ ഒരാളും മുന്നോട്ടു വന്നില്ല .അങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അവരും ഭയപെടുമായിരുന്നു.കാരണം പച്ചകറികളും പാലും മുട്ടയും പോലുള്ള സാധനങ്ങള്‍ വിലയിടിഞ്ഞു ചീഞ്ഞു നാറുമ്പോള്‍ അവര്‍ താനെ കയറ്റി അയക്കും .കര്‍ണാടക പോലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നു യധേഷ്ട്ടം സാധനങ്ങള്‍  കിട്ടാനുള്ള സാഹചര്യം ഉള്ളപ്പോള്‍ അവരുടെ ഭീഷണി യില്‍ അവര്‍ തന്നെ  പരാജയം പെടുമായിരുന്നു .തമിഴ് നാട്ടിലെ കര്‍ഷകര്‍ നമ്മള്‍ക്ക് അനുകൂലമാകുമായിരുന്നു. തമിഴ്നാട്‌ അവരുടെ നാട്ടിലെ ജനങ്ങളുടെ  വിഷയംവളരെ ഗൌരവത്തോടെ കാണുകയും നേരിടുകയും ചെയ്യുമ്പോള്‍  തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നു എന്തിനാണ് അധികാര മോഹം മാത്രമുള്ള കുറെ കേന്ദ്ര മന്ത്രിമാര്‍ നമ്മള്‍ക്ക് .ആദര്‍ശ ധീരന്‍ ഡല്‍ഹിയില്‍ സോണിയയോട് ചേര്‍ന്നിരിക്കുന്നു മുഴു സമയവും .കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് വാ തുറന്നതാണ് പിന്നെ കാര്യമായി തുറന്നില്ല .സുധീരന്‍ ആത്മാര്‍ഥമായി ഇടപെടുന്നുണ്ട് പക്ഷെ ആരും ചെവി കൊടുക്കുന്നില്ല .ജനങ്ങളുടെ ആശങ്ക മാറ്റാന്‍ ഒരു വഴിയുണ്ട്  കേന്ദ്ര മന്ത്രിമാരും  സംസ്ഥാന മന്ത്രിമാരും മുല്ല പെരിയാരിനോട്  ചേര്‍ന്നുള്ള  എവിടെങ്കിലും കുടുംബ സമേതം താമസം തുടങ്ങുക .നിങ്ങള്‍ ജനങ്ങളുടെ കൂടെയുണ്ട് എന്നു  തോന്നുമ്പോള്‍ അവര്‍ക്ക് അതൊരു ആശ്വാസം ആകും .പിന്നെ ഞമ്മളെ പാര്ട്ടികാര്‍ക്ക് [ലീഗ് ]ഈ വിഷയത്തില്‍ വലിയ ഉഷാര്‍ ഒന്നുമില്ല  അണ കെട്ട് പൊട്ടിയാല്‍ മലപ്പുറത്ത്‌ എത്തില്ലല്ലോ ഞമ്മളെ മന്ത്രിമാരും യം എല്‍ എ മാരും എല്ലാം മലബാരിലാണല്ലോ .കൂടം കുളം സമരത്തെ തളളി പറയുകയല്ല  ദുരന്തം സംഭവിച്ചാല്‍ അണുവികിരണം  പോലെ തന്നെ വലിയ ഒരു പ്രദേശം കുറഞ്ഞ സമയത്തിനുള്ളില്‍ നാമവശേഷം മാകും. അത് തമിഴ്നാട് മനസ്സിലാക്കുന്നത്‌  നല്ലതിനായിരിക്കും .

Friday, 16 December 2011

ജന നായകന്‍ അണ്ണാ ഹസാരെ




ഇന്ത്യയിലെ ജനങ്ങള്‍ കുറെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യ മായിരുന്നു ജനങ്ങള്‍ക്കും ഗവര്‍മെണ്ടിനും ഇടയില്‍ മൂന്നാമനായി  ഒരു സംഘ ശക്തിയെ ഒരു നല്ല ജനകീയനെ .അഴിമതിയില്‍ മുങ്ങി കുളിച്ച യു പി എ ഗവര്‍മെണ്ട്‌ ജനങ്ങളെ മറന്നു തുടങ്ങിയപ്പോഴാണ് ഗാന്ധിയനായ അണ്ണാഹസാരെ നിരാഹാരവും ഉപവാസം നടത്തി  ജനങ്ങള്‍ക്ക്‌ വേണ്ടി പ്രതികരിക്കാന്‍ തുടങ്ങിയത് .അണ്ണാ ഹസാരെ ഉയര്‍ത്തിയ വാദ ഗതികള്‍ 
ജനപക്ഷത്തു നിന്നു കൊണ്ടുള്ളതാണ് . ഇതു വരെ വലുതായി ഒന്നും നേടാനായില്ലെങ്കിലും ഗവര്‍മെണ്ടിനെ ഏറെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഹസാരെ സംഘത്തിനു കഴിഞ്ഞിട്ടുണ്ട് .മൂന്നാമതൊരു ബദല്‍ എന്ന രീതിയില്‍ ഇത്തരമൊരു മുന്നേറ്റം രാജ്യത്തു അവിശ്യമായി വന്നിരിക്കുന്ന കാല ഘട്ടം കൂടിയാണ് .രാഷ്ട്രീയ  നേതാക്കന്മാര്‍ ജനങ്ങളെ മറന്നു എന്ത് തോന്നിവാസം കാണിച്ചാലും അവരെ വീണ്ടും വീണ്ടും വിജയിപ്പിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് .അവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ നാടിനെ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നവരാണ് .ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന തൊണ്ണൂറു ശതമാനം യം പി മാരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും അഴിമാതിക്കരുമാണ് .അവരെയും ജനങ്ങള്‍ തന്നെയാണ് വിജയിപ്പിച്ചു വിടുന്നത്.ഇതിനൊരു മാറ്റം പെട്ടെന്ന് ഉണ്ടാകാന്‍ പോകുന്നില്ല  .ജനങ്ങളും ഗവര്‍മെണ്ടും ,ജനങ്ങളും ഉധ്യോഗസ്ഥരും ,ഭാവിയില്‍ ജനങ്ങളും മാധ്യമങ്ങളും ഈ പറഞ്ഞവരുടെ ഇടയില്‍ ജനപക്ഷത്തു നിന്നു കൊണ്ട് ഇടപെടാന്‍ ഒരു മൂന്നാം ബദല്‍ ഉണ്ടാകുക അത്യാവിശ്യമാണ്  .ഇപ്പോള്‍ ഇവരെല്ലാം ഒന്നായി നിന്നു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊള്ളയടിക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത് .ഇതിനൊരു  മാറ്റം വേണം അതിനു അണ്ണാ ഹസാരെ സംഘത്തിനു കഴിയുമോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു .ഈ സംഘത്തിന്‍റെശക്തി  ഹസാരെയുടെ ഇമേജ് തന്നെയാണ് .ഭാവിയില്‍ ഹസാരെയുടെ ഒഴിവില്‍ നേതൃര്‍ത്തപരമായി നയിക്കാന്‍ മതേ തരനും ജനകീയനുമായ ആരെയെങ്കിലും  കണ്ട് വെക്കേണ്ട അവിശ്യകതയും ഇപ്പോഴേ ഉണ്ട്  .ഹസാരെ ചിരഞ്ജീവി അല്ല .നിലവില്‍ ഈ സംഘത്തില്‍ ഇപ്പോള്‍ ഹസാരെക്ക് പകരം വെക്കാന്‍ മറ്റൊരാളില്ല .ഹസാരെയും വിമര്‍ശനത്തിനു അതീതരാണ് എന്നു ഓര്‍ക്കുന്നത് നല്ലതാണു .അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണത്തിന്റെ സത്യാവസ്ഥ ജനങ്ങളോട് വിശദമായി വിഷദീകരീകെണ്ടിയിരിക്കുന്നു  .നിലവില്‍ ഇപ്പോള്‍ കൂടെ നില്‍കുന്ന സംഘത്തിന്‍റെ ഉദ്ധേശ ശുദ്ധി പരിശോധികെണ്ടതുണ്ട് .പ്രത്യേകിച്ച് കിരണ്‍ ബേദി യെ .ഒരു വലിയ പരാജയം സംഭവിച്ചാല്‍ കോടി കണക്കിന് പാവപെട്ട ജനങ്ങളുടെ പ്രതീക്ഷ തന്നെ നഷ്ടപെടും .അങ്ങിനെ സംഭവിച്ചാല്‍ രാജ്യത്തു എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല .അറബ് നാടുകളിലും യുറോപ്പിലും  നടക്കുന്ന പ്രക്ഷോഭങ്ങള്‍ നമ്മുടെ  ഭരണാധികാരികള്‍ കണ്ടില്ല എന്നു നടക്കുന്നു .ഇനിയും വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി ഭരണം നടത്തിയാല്‍ ,ജനങ്ങള്‍ തെരുവില്‍ ഇറങ്ങും.ജനങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ അണ്ണാ ഹസരെക്കും സംഘത്തിനും കഴിയട്ടെ എന്നു ആശംസിക്കുന്നു . 

Wednesday, 14 December 2011

കൊടിയത്തൂരിലെ ജനകീയ പോലീസ്

കൊടിയത്തൂരിലെ  ജനകീയ പോലീസ് 
എന്ത് സദാചാര ത്തിന്‍റെ പേരിലായാലും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊടിയത്തൂരിലെ സംഭവം അറിഞ്ഞിടത്തോളം ഒരു സംഘടിത സ്വഭാവം ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍ .കാരണം അമ്മയെ തല്ലിയാല്‍ പോലും രണ്ടു പക്ഷം പറയുന്ന നാടാണ്‌ നമ്മുടേത്‌ എന്നിട്ട് ഒരു യുവാവിനെ എന്തിന്‍റെ പേരിലായാലും മൃഗീയമായി മര്‍ദിച്ചു കൊലപെടുത്താന്‍ ഒരു മനസ്സോടെ കുറെ ആളുകള്‍ തയ്യാറായി എന്നു പറയുന്നത് തന്നെ സംശയത്തിനു ഇട നല്‍കുന്നു . ആ കൂട്ടത്തില്‍ എതിര്‍ക്കാന്‍ ആഗ്രഹിച്ചവര്‍ ആരെങ്കിലും തീര്‍ച്ചയായും ഉണ്ടാകാം പക്ഷെ ഏതോ ഒരു കൂട്ടായ്മയെ അവര്‍ ഭയന്നിരുന്നു .അതിനാല്‍ അവര്‍ക്ക് അയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല .നമ്മുടെ ജില്ലയിലെ മുറിഞ്ഞു വൃണമായി മാറിയ മാറാടും, നാദ പുരവും സര്‍ജറി ചെയ്തു നന്നാക്കി എടുക്കാന്‍ ശ്രമിക്കുപോഴാണ് വീണ്ടും ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത ഹീന  പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ഒരു സമൂഹത്തെ തേജോവധം ചെയ്യാനും മലയോരത്തിന്റെ തലസ്ഥാനമായ നമ്മുടെ ജില്ലയെ വളരെയധികം  പിന്നോട്ട് നയിക്കാനും മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കുകയുള്ളൂ എന്നു പലരും ചിന്തികേണ്ടിയിരിക്കുന്നു  
സ്വയം പ്രതിരോധികേണ്ട സാഹചര്യം ഒരു മനുഷ്യന് അല്ലെങ്കില്‍ ഒരു കുടുംബത്തിനു ധാരാളം അവസരങ്ങളില്‍ വന്നേക്കാം [നിയമത്തിന്‍റെ പരിരക്ഷ പരിമിതം] അത്തരമൊരു സാഹചര്യം നിലവില്‍ കൊടിയത്തൂര്‍ വിഷയത്തില്‍ ഇല്ല എന്നുള്ളതാണ് സത്യം .നമ്മുടെ നാട്ടില്‍ പലതരം കൊള്ളരുതായ്മകള്‍ നടക്കുന്നു എന്നു എല്ലാവര്‍ക്കും അറിയാം ചിലര്‍ കണ്ടില്ല എന്നു നടിക്കുന്നു ചിലര്‍ പല രീതികളില്‍ പ്രതികരിക്കുന്നു .ഭരണ ഘടന അനുവദിക്കുന്ന ഒരുപാടു സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് പോലീസും ,കോടതിയും ,  മഹല്ല് കമ്മിറ്റികളും ഒക്കെ ഇത്തരം വിഷയങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കാന്‍ കഴിയും .ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഒരുപാടു നടന്നിട്ടുണ്ട്  ഇപ്പോഴും നടക്കുന്നുമുണ്ട് അതിനൊക്കെ കൊടിയത്തൂര്‍ പോലെ പ്രതികരിച്ചാല്‍ നമ്മുടെ നാടിന്‍റെ സ്ഥിതി എന്താകും  .ഷഹീദ് ബാവ യുടെയും  പ്രതികള്‍ എന്നാരോപ്പിക്കുന്നവരുടെയും നിഷ്കളങ്കരായ അമ്മയും കുഞ്ഞുങ്ങളും  സഹോദരങ്ങളും  പ്രായം ചെന്നവരും  നിരാലംബരാവുകയും ഒരു സമൂഹം  അവ മതിക്കു ഇരയാകുകയും മാത്രമാണ് ബാക്കിയായത്.  സ്വന്തം മനസാക്ഷി ഇപ്പോള്‍ നൂറു വട്ടം പറഞ്ഞു കഴിഞ്ഞു കാണും വേണ്ടായിരുന്നു എന്നു.പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ല .അതിനാല്‍ ഒരു പിന്തുണ യുമില്ലാതെ സ്വയം ബലിയാടായി കുറെ ആളുകള്‍ നിങ്ങളെ ഓര്‍ത്തു പരിതപിക്കാനെ കഴിയുകയുള്ളൂ .

Friday, 9 December 2011

കേരളം ക്രിമിനലുകള്‍ പെരുകുന്ന നാട്

           
പത്ര താളുകള്‍ മറിക്കുമ്പോള്‍ അല്ലെങ്കില്‍ ടി വി തുറന്നാല്‍ കാണുന്നതും കേള്‍കുന്നതും മോഷണവും പിടിച്ചുപറിയും സ്ത്രീ പീഡനവും ഭരണാധികാരികളുടെ അഴിമതിയും  പൈങ്കിളി കഥകളും മാണ്‌ .സാക്ഷരതയും ഉന്നത വിദ്യാഭ്യാസവും കൂടുതലുള്ള നമ്മുടെ നാടിന്‍റെ ഇന്നത്തെ പോക്ക് കാണുമ്പോള്‍ അന്തം വിട്ടു പോകും .അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു   ,അമ്മ മകളെ വെച്ചു വെഭിചാര ശാല നടത്തുന്നു ,അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നു  ,ജനങ്ങള്‍ അധികാരം കയ്യിലെടുത്തു പരസ്യമായി ചോദ്യം ചെയ്തു  അടിച്ചു കൊല്ലുന്നു,പിന്നെ വീട് കുത്തി തുറക്കലും ,മാല പൊട്ടിക്കലും ചിട്ടി കമ്പനികളും ,അങ്ങിനെ എണ്ണി യാലോ  പറഞ്ഞാലോ തീരാത്ത അത്ര സംഭവങ്ങള്‍.
തട്ടിപ്പുകാരുടെയും കുറ്റ വാളികളുടെയും  സാങ്കേത സംസ്ഥാനമായിരിക്കുന്നു നമ്മുടെ സ്വന്തം നാട് .നിയമം സംരക്ഷികേണ്ട ഭരണാധികാരികളും പോലീസും കള്ളന്‍ മാര്‍ക്കും ക്രിമിനലുകള്‍ക്കും സംരക്ഷണം നല്‍കുകയും അവരുടെ കൂടെ ചേര്‍ന്ന് കൊള്ള നടത്തുകയും ചെയ്യുന്നു .അധികാരത്തിനും പണത്തിനും വേണ്ടി എന്ത് തെമ്മാടിത്തരം കാണിക്കാനും ജനത്തിന് മടിയില്ലാത്ത ഒരു സാഹചര്യ തിലേക്കു കാര്യങ്ങള്‍ പോയിരിക്കുന്നു .  അധികാരികളുടെ  അവഗണയും   പണക്കാരുടെ പൊങ്ങച്ചവും ആഡംബര ജീവിതത്തോടുള്ള ആര്‍ത്തിയും ഒരു പരിധി വരെ യുവാക്കളെ വഴി തെറ്റാന്‍ കാരണമാകുന്നുണ്ട്.ഇതില്‍ നിന്നല്ലാം ഒരു മോചനം പെട്ടെന്ന് ഉണ്ടാകാന്‍ സാധ്യത കാണുന്നില്ല .  സാംസ്കാരികമായി ഉയര്‍ന്നു ചിന്തിച്ചവരായിരുന്നു എന്ന് അവകാശ പെടാനെ നമ്മള്‍ക്ക് ഇപ്പോള്‍  കഴിയുകയുള്ളൂ .നമ്മുടെ കൂട്ടായ്മയും മത സാഹോദര്യവും എല്ലാം നഷ്ട പെട്ടിരിക്കുന്നു .പരസ്പരം ചതിച്ചും  വെട്ടിപിടിച്ചും നമ്മള്‍ പലതും നേടാന്‍ ശ്രമിക്കുന്നു .പണമുള്ളവനെ ഉയര്ന്നവനായ് കാണുന്ന ഒരു അവസ്ഥ ഇന്ന് നമ്മുടെ നാട്ടിലുണ്ട്  അത്തരമൊരു സാഹചര്യം മത കമ്മറ്റികളും രാഷ്ട്രീയ കാരും വളര്‍ത്തുന്നുമുണ്ട് എല്ലാവരും പ്രതികളാണ് 
ഒരു മാറ്റത്തിനു കൂട്ടമായി വളരെയധികം ചിന്തികേണ്ടിയിരിക്കുന്നു.ഇല്ലെങ്കില്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ഒരു ജനതയുടെ നാശം നമ്മള്‍ നേരില്‍ കാണും  തീര്‍ച്ച .

Wednesday, 7 December 2011

മുല്ലപെരിയാര്‍ എങ്ങോട്ട് ഒഴുകുന്നു

മുല്ല പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയകരുടെ പ്രത്യകിച്ചു യു ഡി എഫ്  ന്‍റെ ഈ വെപ്രാളം കേരളത്തിലെ ജനങ്ങളോടുള്ള സ്നേഹം കൊണ്ടാണന്നു ആരെങ്കിലും കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി എന്നെ എനിക്ക് പറയാനുള്ളൂ . ഡാം  പൊട്ടിയാല്‍  മുപ്പതു ലക്ഷം ജനങ്ങളും നാലു ജില്ലയും 
സകല മുതലുകളും  എല്ലാം  അറബി  കടലിലെത്തും  എന്നുള്ളത്  ശരി തന്നെ .എന്നാലും ഈ വിഷയത്തില്‍ രാഷ്ട്രീയ കാരുടെ ഇപ്പോഴെത്തെ നിലപാട് സംശയത്തിനു ഇട നല്‍കുന്നു  .  .ടി യം ജേക്കബ് ന്‍റെ പെട്ടന്നുള്ള വിയോഗം പിറവത്തെ ഒരു   ഉപ തിരഞ്ഞെടുപ്പിലേക്ക് എത്തിച്ചിരിക്കുന്നു.പിറവം  ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡല ആണന്നു എല്ലാവര്‍ക്കും അറിയാം.   ഈ മണ്ഡലത്തില്‍ പ്രധാന മായും ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം കത്തോലിക്കാ വിഭാഗവും  ഓര്‍ത്തോ ടെക്സ് വിഭാഗവും തമ്മിലുള്ള സഭാ  തര്‍ക്കം തന്നെയാണ്  പ്രധാന മായിട്ടുള്ളത്.യു ഡി എഫ് ന്‍റെ എട്ടു മാസത്തെ ഭരണ നേട്ടവും കോട്ടവും രണ്ടാമെത്തെ വിഷയമാണ്‌ .എട്ടു മാസം എന്നുള്ളത് ഒരു ചെറിയ കാലയളവ്‌  ആയതിനാല്‍  ഒരു വിട്ടു വീഴ്ചക്ക് ജനം  തയ്യാറാകും.  പക്ഷെ സഭാ തര്‍ക്കത്തില്‍ യു ഡി എഫ്  ന്‍റെ നിലപാട് കയ്യാല പുറത്തെ തേങ്ങ പോലെയാണ് . ഈ വിഷയത്തില്‍ പ്രതിസന്ധിയിലായയു ഡി എഫ് കിട്ടിയ പിടിയാണ് മുല്ലപെരിയാര്‍ .ജനങളുടെ ശ്രദ്ധ തിരിക്കണം.എന്നാലെ  കാര്യം നടക്കു, എന്ന് കരുതിയിരിക്കുമ്പോഴാണ്  ഇടുക്കിയില്‍ ഭൂമി കുലുങ്ങുന്നത് . പെട്ടെന്ന്  മാണിയുടെയും ജോസഫിന്‍റെയും തലയില്‍ ഒരു ലടു പൊട്ടി . പിന്നെ ഒന്നും നോക്കിയില്ല  മറ്റെല്ലാം  മാറ്റി വെച്ചു  കുട്ടയും  തൂമ്പയും എടുത്തു പുതിയ ഡാം പണിയാന്‍ പുറപെട്ടു .ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലേക്കു യാത്ര  പോയ്‌ i അപ്പോളാണ് തമിയന്മാര്‍ ഡാമിന് കാവല്‍ നില്‍കുന്ന വിവരം  മാണിസാര്‍ അറിയുന്നത് . കേസ്  കോടതിയില്‍ എത്തിയപ്പോള്‍  എ .ജി തമിഴന്മാരുടെ  കൂടെ പോയി.എല്ലാം കൂടിയായപ്പോള്‍  ഇടതിന്  കോളടിച്ചു മാട്ടായി,ഇപ്പോഴത്തെ അവസ്ഥയില്‍  പി ബി നിലപാട് പ്രശ്ന മാകും എന്ന് തോന്നുന്നില്ല .പിന്നെ വേറെയും പ്രശ്നം പിറവത്ത് ഉണ്ട് '' ഉപ്പോളം പോരുമോ ഉപ്പിലിട്ടത്‌'' അനൂപിനെ 
എത്ര മാത്രം ജനം  സീകരിക്കും ഒരു ഉറപ്പും ഇല്ല .ഇടതു സ്ഥാനാര്‍ഥി മോശകാരനല്ല. ജേക്കബിനോട് പഴയ സെറ്റി മെന്‍സ് പിറവം കാര്‍ക്ക്  ഉണ്ടോ എന്ന് കണ്ടറിയണം .ഇടുക്കിയില്‍ ഇതിനു മുന്‍പും ഭൂ ചലനം ഉണ്ടായിടുണ്ട് അന്നൊന്നും ഈ ആവേശം വലതിനും  ഇടതിനും  കണ്ടിട്ടില്ല . പിന്നെ എന്തിന്‍റെ പേരിലായാലും  ഇത്രയും പഴക്കമുള്ള ഡാം അപകടാവസ്ഥ പരിഹരിക്ക പെടണം,  ജനങ്ങളുടെ ഭീതി അകറ്റണം.പിറവം ഉപ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ പിന്‍വലിയും മറ്റു എന്തെങ്കിലും വിഷയം അവര്‍ ഉണ്ടാക്കും ജനങ്ങളുടെ ശ്രദ്ധ അവര്‍ മാറ്റും . മുല്ലപെരിയാര്‍ പ്രശ്നത്തില്‍ രാഷ്ട്രീയകരുടെ കളി  കരുതിയിരിക്കുക .