Monday 27 May 2013



















              ടിപ്പു സുൽത്താനും ..കരിന്തണ്ടനും 




  ഈ കുറിപ്പ് എഴുതാനുണ്ടായ കാരണം എന്റെ ഒരു സുഹൃത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത താമരശ്ശേരി ചുരത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ..ചിലപ്പോൾ ഇതൊരു പഴയ പോസ്റ്റ്‌ ആകാം .ഞാൻ കണ്ടിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ .ഇതു എന്റെ നാടുമായി ബന്ധപെട്ട ഒരു സംഭവമായതിനാലാണ് കുറിപ്പ് എഴുതുന്നത്‌ .
അദ്ദേഹം പറയുന്നു മലബാറിലെ നിരവധി അമ്പലങ്ങൾ തകർത്ത ടിപ്പു സുൽത്താനെ അന്യായമായി മഹത്വ വല്കരികുന്നു .ചുരം നിര്മിക്കാൻ വഴികാട്ടിയായ കരിന്തണ്ടനെ ഉയർത്തി കാണിക്കാനും മഹത്വ വല്കരിക്കാനും ആരും മുതിരുന്നില്ല എന്ന് അദ്ദേഹം വിലപിക്കുന്നു. ഞാനാണെങ്കിൽ എന്റെ ബ്ലോഗിൽ ഒരു പോസ്റ്റ്‌ ഇട്ടിട്ട് കുറെ നാളായി ഈ വിഷയവുമായി കൂടുതൽ അറിയാൻ ബ്ലോഗ്‌ ആണ് നല്ലത് എന്നും കരുതുന്നു .ആ കുറിപ്പിന്റെ തുടക്കം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു .


പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്റെ മകന്‍, പക്ഷെ ചരിത്രം വളച്ചൊടിച്ച് പല തല്ലിപ്പൊളികളെയും മഹാന്മാരാക്കിയ സമയത്ത് കരിന്തണ്ടനെ പോലുള്ള യഥാര്‍ത്ഥ മഹാന്മാരെ നാം വിസ്മൃതിയില്‍ ആഴ്ത്തി.

നാടിനും നാട്ടുകാര്‍ക്കും നേരെ ഒട്ടേറെ ക്രൂരതകള്‍ കാണിച്ച, മലബാറിലെ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ടിപ്പുവിന്റെ പേരിന്റെ കൂടെ 'മഹാനായ' എന്ന് ചേര്‍ത്ത് വിളിച്ചു ശീലിച്ച ജനത അയാളെ ഉന്മൂലനം ചെയ്യാനും മൂന്ന് നൂറ്റാണ്ടായി കേരളത്തിലെ മലബാര്‍ മേഖലയെയും കര്ന്നാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം നിര്‍മ്മാണത്തിന്റെ പുറകിലെ ബുദ്ധി കേന്ദ്രവുമായ കരിന്തണ്ടനെ സൌകര്യ പൂര്‍വ്വം മറന്നു.


പ്രിയ സുഹൃത്തെ 
നമ്മുടെ രാജ്യം പല നാട്ടു രാജ്യമായിട്ടായിരുന്നല്ലോ ഉണ്ടായിരുന്നത് എന്ന് താങ്കള്ക്ക് അറിയാമല്ലോ .അക്കാലത്തു ശക്തമായ നിയമങ്ങളുടെ പിൻബലത്തിൽ ആയിരുന്നില്ല നാട്ടു രാജ്യങ്ങളുടെ സഹവർത്തിത്വം .അതിനാൽ തന്നെ നാട്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ ഉണ്ടാകുന്നതു പതിവാണ് .അധികാര പരിധി വർദ്ധിപ്പിക്കുന്നതിനും ധനം കവരുന്നതിനു വേണ്ടിയും നാട്ടു രാജ്യങ്ങൾ തമ്മിൽ നിരവധി യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്‌.തങ്ങളുടെ രാജ്യത്തെ ക്ഷേമ പ്രവർത്തനങ്ങൾക്കും ഭരണ കാര്യങ്ങല്ക്കും യുദ്ധങ്ങളിൽ പിടിച്ചെടുക്കുന്ന മുതലുകൾ  ഉപയോഗിച്ചിരുന്നു  [അന്ന് ലോക ബാങ്കും എ ഡി ബി യും കടം തരാൻ ഉണ്ടായിരുന്നില്ല ]അക്കാലത്തു നാടുവാഴികൾ തങ്ങളുടെ സമ്പത്ത് -മുലകരം,മുതൽ അനേകം നികുതികളിലൂടെ പാവപെട്ട ആളുകളെ കൊള്ളയടിച്ചു ഉണ്ടാക്കിയ സമ്പത്ത് തങ്ങളുടെ അധീനതയിലുള്ള ക്ഷേത്രങ്ങളിലായിരുന്നു സൂക്ഷിച്ചിരുന്നത് ഇത്തരം ക്ഷേത്രങ്ങളിൽ തിയ്യൻ മുതൽ ഒരു ഡസനോളം കീഴ് ജാതിക്കാർക്ക് പ്രവേശനം ഇല്ലാ എന്ന് കൂട്ടി വായിക്കണം ].മറ്റു നാടുവാഴികൾ മാറ് മറക്കാൻ അനുവാദം കൊടുത്തതുമില്ല കരവും പിരിച്ചു .ടിപ്പു സ്ത്രീകൾക്ക് മാറ് മറക്കാൻ അനുവാദം നല്കിയ ഭരണാധികാരിയാണ് മൈസൂർ സിംഹം ടിപ്പു സുൽത്താൻ.
 
                         നാട്ടു രാജക്കന്മാരുമായുള്ള യുദ്ധങ്ങളിൽ ടിപ്പുവിന്റെ പടയാളികളിൽ നിന്ന് ചില ക്ഷേത്രങ്ങൾക്ക്  കേടു പാടുകൾ സംഭവിച്ചിട്ടുണ്ട് .അത് വസ്തുതയാണ്.ക്ഷേത്രത്തിൽ ഒളിപ്പിച്ച ധനം കൊള്ള യടിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് കേടുപാടുകൾ സംഭവിച്ചത് .ടിപ്പുവിന്റെ പടയാളികളിൽ ഹിന്ദുവും മുസ്ലിമും ഉണ്ടായിരുന്നു . അത് ഹിന്ദുക്കളുടെ വികാരം വൃണ പെടുത്താനോ ക്ഷേത്രം പൊളിച്ചു പള്ളി പണിയാനോ ആയിരുന്നില്ല .ടിപ്പു ഒരു ക്ഷേത്രവും പൊളിച്ചു എവിടെയും  പള്ളിയാക്കിയിട്ടുമില്ല . മാത്രമല്ല ടിപ്പുവിന്റെ രാജ്യത്ത്  ക്ഷേത്രങ്ങൾ പണിയാൻ ഖജനാവിൽ നിന്ന് സഹായം നല്കിയ ചരിത്രമുണ്ട് .തന്റെ രാജ്യത്തെ പ്രജകളെ ഒരു പോലെ കാണാനും ടിപ്പുവിന് കഴിഞ്ഞിടുണ്ട് .  മഹത്തായ ഭാരത മണ്ണിൽ കടന്നു വന്നു നമ്മുടെ സ്വതന്ത്രവും അഭിമാനവും സമ്പത്തും കവർന്ന ബ്രിട്ടീഷ് കാർക്കെതിരെ ധീരമായി പോരാടിയ ടിപ്പുവിന്റെ ചരിത്രം വളച്ചൊടിക്കാൻ ചിലരെ പ്രേരിപ്പിക്കുന്ന ഘടകം മറ്റു പലതാണ്.
 
                                         താമരശ്ശേരി ചുരം നിര്മിക്കാൻ വഴി കാണിച്ചത്‌  ആദിവാസി യുവാവ്‌ തന്നെഅതിൽ സംശയമില്ല  [പേരിലും ഫോട്ടോയിലും എനിക്ക് സംശയമുണ്ട് ] അതിനെ കുറച്ചു കാണുന്നില്ല .ചുരത്തെ കുറിച്ച് ഒന്നിൽ  കൂടുതൽ കഥകളുമുണ്ട്.നമ്മുടെ മുൻ ഗാമികളിൽ   നിന്ന്  വാ മൊഴികളായി ലഭിച്ച കഥകളിൽ പല പൊടിപ്പും തൊങ്ങലും കടന്നു കൂടിയിടുണ്ട് .താമരശ്ശേരി ചുരം ഒരി ചെറിയ അത്ഭുതം തന്നെയാണ് .ഇതിൽ ചിന്തികേണ്ടത് ടിപ്പുവിന്റെ സുരക്ഷിത താവളങ്ങളിലേക്ക് എത്തി പെടാൻ ബ്രിട്ടീഷ് എൻജിനീയർമാർ പരാജയ പെട്ട സാഹചര്യത്തിലാണ് കരിന്തണ്ടന്റെ സഹായം തേടുന്നത് .അത് ടിപ്പുവിന്റെയും പിന്നീട് പഴശ്ശി രാജയുടെയുടെയും  പതനത്തിന് കാരണമായി  

                          ടിപ്പു സുൽത്താനെ അക്രമികുന്നതിനുo വയനാട്ടിലെ സമ്പത്ത് കവരുന്നതിനു വേണ്ടിയും വെള്ളകാരുടെ ഭീഷണിക്കോ ചില സമ്മാനങ്ങൽക്കോ വേണ്ടി മാത്രം നിഷ്കളങ്കനായ ഒരു ആദിവാസി യുവാവ്  ചെയ്ത ഒരു കാര്യം പറയാൻ  സുഹൃത്ത് ശ്രമിച്ചത്‌ ചരിത്രത്തെ വളച്ചൊടിച്ചു കരിന്തണ്ടനെ  ടിപ്പുവിനെ കാളും മഹത്വ വല്കരിക്കാനും   ബിംബവല്കരിക്കാനുള്ള പരിശ്രമവും നടത്തി  .ഒരു ആദിവാസി ആയതു കൊണ്ട് മാത്രമല്ല കരിന്തണ്ടൻ വിസ്മ്രിതിയിൽ കഴിയേണ്ടി വന്നത് .തന്റെ നിസ്വഹയവസ്ഥയിൽ ആണെങ്കിൽ പോലും ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒരു ഒറ്റുകാരന്റെ റോളിൽ  കരിതണ്ടൻ പ്രവര്ത്തിച്ചു എന്ന് പറഞ്ഞാൽ തള്ളി കളയാനകില്ല.തീർച്ചയായും ഇന്നു ആയിരങ്ങൾക്ക് യാത്ര മാര്ഗം തന്നെയാണ് എന്ന് വിസ്മരികുന്നില്ല ..ബ്രിട്ടീഷുകാർ അവരുടെ  ആവിശ്യം കഴിഞ്ഞപ്പോൾ ആദിവാസിയായ യുവാവിനെ ബ്രിട്ടീഷുകാർ കൊല പെടുത്തുകയും ചെയ്തു .
   
                നമ്മളെ അടിമകളാക്കി വെച്ച ബ്രിട്ടീഷ് കാരോട് ധീരമായി പോരാടിയ ടിപ്പുവിനെ അവഹേളിക്കുകയും കേവലം ഒരു വഴി വെട്ടാൻ സഹായിച്ച വ്യക്തിയെ മഹത്വ വല്ക്കരിക്കാൻ ശ്രമികുന്നത് അംഗീകരിക്കാൻ കഴിയില്ല . 

                         ലോകം മുഴുവൻ സ്നേഹിക്കുകയും മാതൃകയാക്കുകയും ചെയ്ത രാഷ്ട്ര പിതാവിനെ കൊന്നവരെയും  നിരായുധരായ ആയിരങ്ങളെ കൊന്നടുക്കിയവരെയും  ആയിര കണക്കിന് വര്ഷം ഒരു മത വിശ്വാസികൾ പ്രാര്ത്ഥന നടത്തിയ ആരാധനാ കേന്ദ്രം പൊളിച്ചവരെയും മഹത്വ വല്കരിക്കാൻ പേ മെന്റ് ചരിത്രകാരൻമാർ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് കരിതണ്ടനെ  പുതിയ ഭാവത്തിലും രൂപത്തിലും അവതരിപ്പിച്ചു ഒരായിരം ദൈവങ്ങളുടെ ഇടയിൽ പ്രതിഷ്ടിക്കാൻ ഏതോ കോണിൽ  ശ്രമം നടക്കുന്നു  .
                      ഹിന്ദുവിനെയും മുസ്ലിമിനെയും ഭിന്നിപിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷുകാരുടെ കുടില തന്ത്രങ്ങളിൽ നിന്ന് ഉടലെടുത്ത പല കള്ള കഥകളാണ് നമ്മൾ ഇപ്പോഴും കൊണ്ട് നടകുന്നത്. ഒരു മുസ്ലിം നാമധാരി ആയതിനാൽ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ അകപെട്ടുപോയ ധീര ദേശാഭിമാനിയാണ് ടിപ്പു സുൽത്താൻ.നമ്മുടെ നാട്ടിലെ പല നാട്ടു രാജാക്കന്മാർ ചെയ്തു കൂട്ടിയ കൊള്ളരുതായ് മകൾ പലതും മറന്ന് അവരെ വാനോളം വാഴ്ത്തുന്നത് നമ്മൾ ഇന്നും കണ്ടു കൊണ്ടിരിക്കുന്നു  കാലം മാറി ചാതുർ വർണ്ണ്യം പുതിയ രൂപത്തിലും ഭാവത്തിലും .വിശാല ഹിന്ദു ഐക്യത്തിൽ താഴ്ന്ന ജാതിക്കാർ ഉയർന്ന ജാതിക്കാർക്ക്  വോട്ട് ചെയ്ത് അധികാരത്തിൽ എത്തിക്കും .ആദിവാസി കരിതണ്ടൻ വലിയ ഭണ്ടാരമുള്ള കോവിലിലെ ദൈവമാകും .കലികാലം അല്ലാതെന്താണ് പറയുക .ഒരേ മണ്ണിൽ ജനിച്ചവരെ രണ്ടു തരം വായനക്ക് വിധേയ മാക്കുന്നത് ഒറ്റുകാരുടെ പിന്മുറക്കാരാണ്.